ബാഗ്ദാദ്: വടക്കന്‍ ഇറാക്കില്‍ ഷിയാ വിശ്വാസികള്‍ക്കു നേരെയുണ്ടായ വ്യത്യസ്തമായ മൂന്ന് ആക്രമണങ്ങളില്‍ 10 പേര് കൊല്ലപ്പെട്ടു. 29 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇമാം അലി അല്‍ ഹാദിയുടെ അനുസ്മരണ ചടങ്ങുകള്‍ക്ക് എത്തുകയായിരുന്ന ഷിയാ തീര്‍ത്ഥാടകര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
ആദ്യ ആക്രമണം ബാഗ്ദാദില്‍ നിന്നും 80 കിലോമീറ്റര്‍ മാറി ബലാദില്‍ ആയിരുന്നു. ആയുധധാരി തീര്‍ത്ഥാടകര്‍ക്കു നേരെ നടത്തിയ വെടിവെയ്പ്പില്‍ എട്ടു തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കന്‍ ബലാദിലുണ്ടായ മറ്റൊരാക്രമണത്തില്‍ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സമാറയിലുണ്ടായ മറ്റൊരു വെടിവെയ്പ്പിലും ഒരാള്‍ മരിച്ചു. ഈ സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: