ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി മോദി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബൂത്ത് പിടുത്തം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ലെന്നും ഇതില്‍ പരാജയപ്പെട്ടെന്നും മോദി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് കടമ നിര്‍ഹിക്കാന്‍ കഴിയണമെന്നും മോദി പറഞ്ഞു.
ബിഹാറിലും ബംഗാളിലുമാണ് കൂടുതല്‍ ബൂത്ത് പിടുത്തവും വോട്ടിംഗിനിടെ അക്രമണങ്ങളും ഉണ്ടായെന്നും മോദി പറഞ്ഞു. ഇവിടങ്ങളില്‍ നടന്ന അക്രമങ്ങളും മറ്റും തടയാനുള്ള സംവിധാനം ഉണ്ടായിട്ടും എന്തുകൊണ്ട് അവരത് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യം ഇതുപോലെയാകന് അനുവദിക്കില്ല. ഏപ്രില്‍ 30ലെ വോട്ടെടുപ്പ് സമയത്ത് വിവിധയിടങ്ങളില്‍ എന്തെല്ലാം ആഭാസത്തരങ്ങളാണ് അരങ്ങേറിയത്. നിസ്പക്ഷവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്തലാണ് അവരുടെ ജോലി. എന്നാല്‍ അതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് മോദി ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം കാര്യം ചെയ്യാതെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകളെടുക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനിയും തന്റെ മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കേസെടുക്കാമെന്നും മോദി പറഞ്ഞു.
ഏപ്രില്‍ 30ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിന് സമീപം മോദി തെരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: