തിരുവനന്തപുരം: മൂല്യബോധത്തില്‍ കേരളീയര്‍ നിരക്ഷരരാണെന്നും മലയാളികള്‍ക്ക് കാരുണ്യബോധം നഷ്ടപ്പെടുകയാണെന്നും ഭാരതീയവിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്. കാഴ്ചവൈകല്യമുള്ളവരുടെ സംഘടനയായ സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും മൂല്യബോധത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷവും നിരക്ഷരരാണ്. കാഴ്ചയുള്ളവരുടെ ക്രൂരത വര്‍ദ്ധിച്ചുവരികയാണ് ഇന്ന്. കൈയിലുളള സൗഭാഗ്യത്തെ തിരിച്ചറിയാതെ കിട്ടാത്ത സൗഭാഗ്യത്തിനുവേണ്ടി ആര്‍ത്തിപൂണ്ട് നടക്കുന്ന സമൂഹമായി മലയാളികള്‍ മാറുകയാണ്. കണ്ണുള്ളവര്‍ക്ക് ജീവിത കാഴ്ചപ്പാട് കൊടുക്കാന്‍ കഴിയണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. സക്ഷമയുടെ പ്രവര്‍ത്തനം അത്തരത്തിലുള്ളതാണ്. ശാരീരിക പരിമിതിയുള്ളവര്‍ ജീവിതം അടയാളപ്പെടുത്തിയവരായി മാറിയിട്ടുള്ളത് ചരിത്രമാണ്. സമൂഹത്തില്‍ കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്തവരെപ്പോലെ ജീവിക്കുന്നവര്‍ക്ക് വെളിച്ചം പകരാന്‍ സക്ഷമയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റുകാല്‍ ദേവീക്ഷേത്ര ട്രസ്റ്റ് ചെയര്മാന് കെ.പി.രാമചന്ദ്രന്‍നായര്‍ നിര്‍വഹിച്ചു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡി.കിഷോര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി.ഭരത്കുമാര്‍, സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍.ഹരിദാസ്, ഗോപകുമാര്‍, സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുഭാഷ്, രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: