തൃശൂര്‍: മാറാട് കൂട്ടക്കൊലയെക്കുറിച്ച് മുന്‍അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന നേതൃത്വസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ബോധപൂര്‍വ്വം അട്ടിമറിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര ബന്ധമുള്ള ഭീകരാക്രമണത്തിന്റെ ഭാഗമാണ് മാറാട് കൂട്ടക്കൊല എന്നും മലബാര്‍ മേഖലയിലാകെ കലാപമുണ്ടാക്കാനുള്ള ആസൂത്രിത പദ്ധതിയാണ് കൂട്ടക്കൊലക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നു.
മാറാട് കൂട്ടക്കൊലയും തുടര്‍ന്ന് മലബാര്‍ തീരമേഖലയാകെ കലാപവും സൃഷ്ടിച്ച് തീരദേശത്തുനിന്നും ഹിന്ദു ജനവിഭാഗത്തെ ആട്ടിയോടിച്ച് വന്‍കിട സ്വകാര്യ പദ്ധതികള്‍ കൊണ്ടുവരാനുള്ള ഗൂഢനീക്കം ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും ബഹുമാനപ്പെട്ട ഹൈക്കോടതിയും ആവശ്യപ്പെട്ട സിബിഐ അട്ടിമറിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ പങ്കാളികളാണെന്ന് വെളിവാക്കുന്ന പുതിയ സാഹചര്യത്തില്‍ മാറാട് കൂട്ടക്കൊലയും അതിന് പിന്നിലെ ഗൂഢാലോചനയും പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്താനും രാജ്യതാല്പര്യം അട്ടിമറിക്കുന്ന തീവ്രവാദശക്തിക്ക് വിലങ്ങിടാനും ഉന്നത നിലവാരത്തിലുള്ള അന്വേഷണം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മായന്നൂര്‍ ബാലഭവനില്‍ നടന്ന മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന നേതൃത്വശിബിരം ഇന്നലെ സമാപിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് പി.എന്‍. ഈശ്വരന്, മത്സ്യപ്രവര്‍ത്തകസംഘം സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്, സംസ്ഥാന പ്രസിഡണ്ട് കെ. പ്രദീപ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. പി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ. രജനീഷ് ബാബു, സെക്രട്ടറി പി. പി. ഉദയഘോഷ്, ഒ. എന്‍. ഉണ്ണി, കെ. ജി. രാധാകൃഷ്ണന്, സുനില്‍, എന്‍. കെ. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: