കൊച്ചി: ഹൈന്ദവമുന്നേറ്റത്തിന്റെ ശംഖനാദം മുഴക്കി ആദിശങ്കരന്റെ ജന്മഭൂമിയായ കാലടിയില്‍ ശ്രീശങ്കരജയന്തി യോടനുബന്ധിച്ച് മഹാപരിക്രമ നടന്നു. ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍ നടന്ന മഹാപരിക്രമ സമ്മേളനത്തില്‍ ബേലൂര്‍ ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി സ്വപ്രഭാനന്ദജയന്തി സന്ദേശം നല്കി. ശ്രീശങ്കരന്റെ ജന്മം ബി.സി 507-ലാണ്. എന്നാല്‍ ആധുനിക ചരിത്രകാരന്മാര് അത് എ.ഡി ആക്കി മാറ്റിയിരിക്കുകയാണെന്ന് സ്വാമി പറഞ്ഞു.
കാഞ്ചി, ദ്വാരക മഠങ്ങളില്‍ ബിസി മുതലുള്ള ആചാര്യന്മാരുടെ പൂര്ണലിസ്ത്തന്നെയുണ്ട്. അമ്മയെ ബഹുമാനിക്കണമെന്നാണ് ശ്രീശങ്കരന് നമ്മെ പഠിപ്പിച്ചത്. ഈശ്വരനെക്കാള്‍ വലിയത് അമ്മ തന്നെയാണെന്ന് ശ്രീശങ്കരന് സന്യാസസമൂഹത്തെയും പഠിപ്പിച്ചതായി സ്വാമി പറഞ്ഞു.
സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്, ആചാര്യ എം.കെ. കുഞ്ഞോല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മഹാപരിക്രമക്ക് സ്വാമി അയ്യപ്പദാസ്, ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ, തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി വിശുദ്ധാനന്ദ, സ്വാമി വിശ്വരൂപാനന്ദ സരസ്വതി, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, വിഎച്ച്പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.ആര്. ബലരാമന്, ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ ആര്.വി. ബാബു, എം. രാധാകൃഷ്ണന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സേവാപ്രമുഖ് എസ്. ഗോപാലകൃഷ്ണന്, വി.കെ. വിശ്വനാഥന്, ആദിശങ്കര ജന്മദേശ വികസനസമിതി പ്രസിഡന്റ് കെ.എസ്.ആര്. പണിക്കര്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ടി.ആര്. മുരളീധരന്, രാജേഷ് തിരുവൈരാണിക്കുളം എന്നിവര്‍ നേതൃത്വം നല്കി.
മുത്തുക്കുടകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആദിശങ്കര കീര്ത്തിസ്തംഭത്തില്നിന്ന് ആരംഭിച്ച മഹാപരിക്രമ കാലടി ടൗണ്‍, ആശ്രമം റോഡ്, മലയാറ്റൂര്‍ റോഡ്, ശൃംഗേരി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങള്‍ വഴി മുതലക്കടവില്‍ സമാപിച്ചു. തുടര്‍ന്ന് മുതലക്കടവ് മഹാസ്നാനവും നദീപൂജയും നടന്നു. രാവിലെ സന്യാസിസംഗമവും ഉണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: