ഗുവാഹത്തി: ആസാമിലെ ഭീകരാക്രമണം ഉണ്ടായ പ്രദേശങ്ങളായ ബാക്സാ, കൊക്രജാര്‍, ചിരാങ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച എന്‍ഡിഎഫ്ബി- സോങ്ബിജിത്ത് ആസാമില്‍ നടത്തിയ ആക്രമണത്തില്‍ 34 പേര് കൊല്ലപ്പെ്ട്ടിരുന്നു. പുതിയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബാക്സയില് എട്ട് മണിക്കൂറും കൊക്രജാറില്‍ ആറ് മണിക്കൂറും ചിരാങില് ഏഴു മണിക്കൂറായുമാണ് നിരോധനാജ്ഞ ലഘൂകരിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ തുടര്‍ച്ച തടയുന്നതിന് സംഘര്‍ഷ മേഖലകളില്‍ സുരക്ഷാ ഭടന്മാര് പട്രോളിംഗ് നടത്തുന്നുണ്ട്.
ഉദല്‍ഗുരി ജില്ലയിലെ ബാക്സല് ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് എന്‍ഡിഎഫ്ബി-എസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നെന്ന് ഐജിപി എല്‍ആര്‍ ബിഷ്നോയി വ്യക്തമാക്കിയിരുന്നു. ബര്പേട്ടാ പോലീസ് സ്റ്റേഷ്ന് പരിധിക്ക് കീഴില്‍ വരുന്ന ദര്മോനിഘട്ടില് നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ആക്രമണത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇവരെയെല്ലാം ദുരിതാശ്വസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: