ന്യൂദല്‍ഹി: ബീഹാറിലെ ഏഴ്, ഉത്തരാഖണ്ഡിലെ അഞ്ച്, ഹിമാചല്‍ പ്രദേശിലെ നാല്, സീമാന്ധ്രയിലെ 25, ഉത്തര്‍ പ്രദേശിലെ 15, ബംഗാളിലെ ആറ് എന്നിങ്ങനെ 64 മണ്ഡലങ്ങിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. രാഹുല്‍, സ്മൃതി ഇറാനി( അമേഠി) വരുണ്‍ ഗാന്ധി, രാംവിലാസ് പാസ്വാന്, ശാന്തകുമാര്‍ എന്നീ പ്രമുഖരടക്കം മൊത്തം 900 സ്ഥാനാര്‍ഥികളാണ് നാളെ ജനവിധിതേടുന്നത്. എട്ടാം ഘട്ട തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ഇവയില്‍ അമേഠിയിലായിരുന്നു തീപാറുന്ന പ്രചാരണം. മോദിയും പ്രിയങ്കയും രാഹുലും നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലം.
ബീഹാറിലെ 7 മണ്ഡലങ്ങളില്‍ ഒരെണ്ണം പട്ടികജാതി സംവരണ മണ്ഡലമാണ്. ആകെയുളള 118 സ്ഥാനാര്‍ത്ഥികളില്‍ 10 പേര് വനിതകളാണ്. 29 പേര് മത്സരിക്കുന്ന മുസാഫര്‍പൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്ത്ഥഞ്ചിലാണ്, 10 പേര്. ഉത്തരാഖണ്ഡിലെ അഞ്ചു മണ്ഡലങ്ങളില്‍ ഒരെണ്ണം പട്ടികജാതി സംവരണ മണ്ഡലമാണ്. 24 പേര് മത്സരിക്കുന്ന ഹരിദ്വാറിലാണ് ഏറ്റവും കൂടുതല്‍ പേര് മല്‍സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത് അല്മോരയിലാണ് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍.
ഹിമാചലിലെ നാലു മണ്ഡലങ്ങളിലെ 48,10,071 വോട്ടര്‍മാര്‍. ആകെയുളള 38 സ്ഥാനാര്‍ത്ഥികള്‍. ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളില്നാലെണ്ണം പട്ടികജാതി സംവരണ മണ്ഡലങ്ങളും ഒരെണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലവുമാണ്. ഉത്തര്‍ പ്രദേശിലെ 15 ലോക്സഭ മണ്ഡലങ്ങളില്‍ 243 സ്ഥാനാര്‍ത്ഥികള്‍.21 പേര് വനിതകള്‍. 34 പേര് മത്സരിക്കുന്ന അമേഠിയിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: