അമേഠി: അമേഠിയില്‍ രാഹുലിനെതിരെ കടുത്ത പോരാട്ടം കാഴ്ച വയ്ക്കുന്ന ബിജെപിയുടെ സ്മൃതി ഇറാനിക്കു വേണ്ടി വോട്ടഭ്യര്‍ഥിച്ച് നരേന്ദ്ര മോദിയെത്തി. ലക്ഷങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയായിരുന്നു ഇന്നലെ നടന്നത്.
അമേഠിയില്‍ മല്‍സരിക്കുന്ന രാഹുലിന് ഇവിടുത്തെ നാലു ഗ്രാമങ്ങളുടെ പേര് പറയാന്‍ കഴിയുമോയെന്ന് മോദി ചോദിച്ചു. ഇതിനകം തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥലങ്ങളില്‍ ജനങ്ങള്‍ അമ്മയ്ക്കും മകനുമെതിരെ വോട്ട് ചെയ്ത് പുതിയ സര്‍ക്കാരിന് അടിത്തറയിട്ടു തുടങ്ങി.മോദി പറഞ്ഞു. താന്‍ അധികാരത്തില്‍ വന്നാല്‍ അമേഠിയില്‍ നിന്നാകും വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. വലിയൊരു മാറ്റത്തിനു വേണ്ടി വോട്ട് ചെയ്യണം. മോദി അമേഠിയിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. യുപിഎ സര്‍ക്കാരിനെ രക്ഷിക്കാന്‍ യാതൊന്നിനും കഴിയില്ല.
അമേഠിയില്‍ വലിയ മാറ്റങ്ങള്‍ താന്‍ കൊണ്ടുവരും. ലോകത്തെ വലിയ വലിയ സര്‍വ്വകലാശാലകളില്‍ നിന്നുള്ളവര്‍ അമേഠിയിലെ വികസനം പഠിക്കാന്‍ ഇവിടെയെത്തും. അദ്ദേഹം പറഞ്ഞു.മാറ്റത്തിെന്റ രാഷ്ട്രീയവുമായാണ് താന്‍ ഇവിടെ വന്നത്. ഞങ്ങള്‍ക്ക് പ്രതികാര( ബദ്ല) രാഷ്ട്രീയമില്ല, മാറ്റത്തിെന്റ( ബദ്ലാവ്) രാഷ്ട്രീയമാണുള്ളത്.ഇത് നേടിയെടുക്കാന്‍ എെന്റ ഇളയ സഹോദരി സ്മൃതി ഇറാനിക്ക് വോട്ടു ചെയ്യണം. അവരില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. മോദി പറഞ്ഞു. നാലു പതിറ്റാണ്ടുകളായി നെഹ്റു ഗാന്ധി കുടുംബം അമേഠിക്കാരെ വഞ്ചിക്കുകയാണ്. പ്രിയങ്കയുടെ അഹങ്കാരത്തെയും മോദി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പത്രപ്രവര്‍ത്തകര്‍ സ്മൃതി ഇറാനിയെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ ആരെന്നാണ് പ്രിയങ്ക ചോദിച്ചത്. സോണിയയുടെ കുടുംബക്കാരോട് അമേഠിയിലെ നാലു ഗ്രാമങ്ങളുടെ പേരു പറയാന്‍ പത്രക്കാര് പറയണം. അവര്‍ക്കതിന് കഴിയല്ലെന്ന് എനിക്കുറപ്പുണ്ട്. മോദി പറഞ്ഞു.സ്മൃതി ഇറാനിയുടെ പ്രകടനം വിലയിരുത്തി ശേഷമാണ് അവരെ അമേഠിയിലെ സ്ഥാനാര്‍ഥിയാക്കിയത്.മോദി തുടര്‍ന്നു. നാളെയാണ് അമേഠിയടക്കം യുപിയിലെ നിരവധി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: