തിരുവനന്തപുരം: ശാസ്തമംഗലം സ്വദേശിയായ എയര്‍ മാര്‍ഷല്‍ എസ്.രാധാകൃഷ്ണന് നായര്‍ ബാംഗളൂര്‍ വ്യോമസേനാ പരിശീലന കമാന്‍ഡിന്റെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായി ഇന്നലെ ചുമതലയേറ്റു. 1980-ല്‍ ഭാരതീയ വ്യോമസേനയില്‍ ട്രാന്‍സ്പോര്‍ട്ട് സ്ട്രീമില്‍ കമ്മീഷന് ചെയ്ത എയര്‍മാര്‍ഷല്‍ തിരുവനന്തപുരം ലയോള സ്കൂളിലും, ഘടക്വസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 7000 മണിക്കൂറുലധികം വിവധ വിമാനങ്ങള്‍ പറപ്പിച്ചിട്ടുള്ള എയര്‍മാര്‍ഷല്‍ ഭാരതീയ വായുസേനയുടെ ഒട്ടര്, ആവ്റോ, അച-32, ഡോര്‍ണിയര്‍, കഘ-76 എന്നീ വിമാനങ്ങള്‍ ഉള്‍പ്പെടെ പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുണ്ട്. വിമാന പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രാന്‍പോര്‍ട്ട് ബെയ്സ് മുഖ്യ ഓപ്പറേഷന് ഓഫീസര്‍, എയര്‍ലിഫ്റ്റ് സ്ക്വാഡ്രന്‍ കമാന്‍ഡിംഗ് ഓഫീസര്‍, വ്യോമസേനാ ആസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേഷന് ഡയറക്ടര്‍, ചണ്ടിഗര്‍ വായുസേനാ സ്റ്റേഷന് കമാന്‍ഡിംഗ് ഓഫീസര്‍, അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം, ന്യൂഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഓപ്പറേഷന് പവന് (ശ്രീലങ്ക), ഓപ്പറേഷന് കാക്ടസ് (മാലിദ്വീപ്), ഓപ്പറേഷന് പരാക്രം, ഓപ്പറേഷന് സഫേദ് സാഗര്‍ (കാര്‍ഗില്‍) തുടങ്ങിയ ഓപ്പറേഷനുകളില്‍ വിമാനങ്ങള്‍ പറത്തിയിട്ടുള്ള എയര്‍മാര്‍ഷല്‍ ഓപ്പറേഷന് റാഹത്തില് പങ്കെടുത്ത് ഉത്തരഖണ്ഡില്‍ പ്രകൃതി ദുരന്തത്തില്‍പ്പെട്ട 25000-ലധികം ജനങ്ങളെ രക്ഷിക്കുന്നതിലും പങ്കാളിയായി. അമേരിക്കയില്‍ നടന്ന പരിശീലനത്തില്‍ 9 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഉത്തരധ്രുവത്തിലേക്കും തിരിച്ചും ഭാരതീയ വ്യോമസേനയുടെ കഘ-76 വിമാനം പറപ്പിച്ച ഏക ഇന്ത്യന്‍ വ്യോമസേനാ പെയിലറ്റാണ്. കൂടാതെ ഈ അഭ്യാസത്തില്‍ ഭൂപ്രദക്ഷിണ കപ്പലോട്ടവും നടത്തിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ എയര്‍ സ്ട്രിപ് ആയ ദൗലത്-ബഗ്-ഓള്‍ഡില്‍ വിമാനം ഇറക്കിയ ചുരുക്കം ചില വൈമാനികരില്‍ ഒരാളാണ് ഇദ്ദേഹം. 2005-ല്‍ വായുസേനാ മെഡലും, 2010-ല്‍ അതിവിശിഷ്ട സേവാ മെഡലും നല്കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: