തിരുവനന്തപുരം : ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കാണിക്ക എണ്ണല്‍ ഇന്നാരംഭിക്കും. കോടതി നിയോഗിച്ച പുതിയ ഭരണ സമിതി ചുമതലയേറ്റിട്ട് ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന ആദ്യത്തെ പ്രവര്‍ത്തനമാണ്. സമിതിയുടെ രണ്ടാമത്തെ യോഗത്തിനെ തുടര്‍ന്ന് രണ്ടു തീരുമാനങ്ങളാണ് എടുത്തിരുന്നത്. ക്ഷേത്ര കാണിക്ക വഞ്ചികള്‍ എണ്മിത്തിട്ടപ്പെടുത്തലും പുരാവസ്തു വകുപ്പ് ക്ഷേത്രത്തിനു സമീപം നടത്തുന്ന പര്യവേഷണം നിര്ത്തലാക്കലുമാണിവ. പര്യവേഷണം ക്ഷേത്രത്തിന്റെ നിലനില്‍പ്പിനു ദേഷം ചെയ്യുമെന്നു സമിതി വിലയിരുത്തിയതിനെ തുടര്‍ന്ന് നിര്‍ത്തി വെക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കി. സര്‍ക്കാര്‍ ഉത്തരവിലൂടെ പര്യവേഷണം അന്നു തന്നെ നിര്‍ത്തിവെപ്പിച്ചു. രണ്ടാമത്തെ യോഗത്തിനു സമിതി അധ്യക്ഷ ജില്ലാ അഡി. ജഡ്ജി കെ.പി. ഇന്ദിര, ജില്ലാകളക്ടര്‍ ബുജു പ്രഭാകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
കാണിക്ക എണ്ണിത്തിട്ടപ്പെടുത്താന്‍ സമിതിയിലെ അധ്യക്ഷയുടെ പ്രതിനിധിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് വിജയകുമാറിനെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. നിറഞ്ഞിരിക്കുന്ന മൂന്ന് കാണിക്ക വഞ്ചികളാണ് എണ്ണുക. ക്ഷേത്രത്തിന്റെ ബാങ്കിടപാടുകള്‍ കൈകാര്യം ചെയ്യുന്ന ധനലക്ഷ്മി ബാങ്ക് പ്രതിനിധിയുടെ സാന്നിധ്യത്തിലാകും കാണിക്ക വഞ്ചികള്‍ എണ്ണിത്തിട്ടപ്പെടുത്തുക. ഒരുദിവസം കൊണ്ടു കാണിക്ക എണ്ണിത്തീര്‍ക്കാന്‍ കഴിയില്ല. കാണിക്ക വഞ്ചി എണ്ണുന്നതിനായി കാണിക്ക മുറി നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര മാനേജരും മറ്റു ജീവനക്കാരുമാകും കാണിക്ക എണ്ണുന്നത്. കണക്കുകള്‍ കൃത്യമായി നോക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉണ്ടാകും. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ആരംഭിച്ചതു മുതല്‍ കാണിക്ക എണ്ണിത്തിട്ടപ്പെടുത്തല്‍ നിര്‍ത്തി വെച്ചിരുന്നു. ഇതു പുനരാരംഭിക്കുമ്പോള്‍ ക്ഷേത്രത്തിലെ വരവില്‍ വര്‍ധനയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: