ഗുരുവായൂര്‍: പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 44കാരനെ അറസ്റ്റ് ചെയ്തു.കൈപ്പമംഗലം തെരുവത്ത് വീട്ടില്‍ ഹൈദ്രോസിെന്റ മകന് ഷാജഹാനാണ് (44) പിടിയിലായത്.
പട്ടാമ്പി പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. ഗുരുവായൂരിനടുത്ത് ഇരിങ്ങപ്പുറത്ത് വാടകക്ക് താമസിച്ചുവരികയാണ് പെണ്‍കുട്ടിയും, മാതാപിതാക്കളും. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനടുത്താണ് മത്സ്യകച്ചവടവും, കൂലിപ്പണിയും ചെയ്തുവരുന്ന ഷാജഹാനും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പണിക്ക് പോകുന്നസമയം, കൂലിപ്പണിക്കാരനായ പിതാവിന് ഷാജഹാന് മദ്യവും മറ്റും നല്കി ബോധരഹിതനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞയാഴ്ച്ച ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടികൊണ്ടുപോകുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ അമ്മ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂര്‍ തെക്കേനട സമൂഹംറോഡിനടുത്തുള്ള വാടകവീട്ടില്‍ നിന്ന് ഇന്നലെ വൈകീട്ട് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഷാജഹാനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
ആമ്പല്ലൂരിനടുത്തുള്ള കല്ലൂരില്‍ നിന്ന് 17-വര്‍ഷംമുമ്പ് സബൂറയെന്ന സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചതാണ്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് 16വയസ്സുള്ള ഒരുമകനുണ്ട്. നിയമാനുസൃതമല്ലാത്ത രീതിയില്‍ വേറേയും ഭാര്യമാര്‍ ഇയാള്‍ക്കുണ്ടെന്നും പോലീസ് പറഞ്ഞു. തട്ടികൊണ്ടുപോകല്‍, കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗീക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം ചെയില്‍ഡ് വെല്‍ഫെയര്‍ യൂണിറ്റില്‍ ഏല്‍പ്പിച്ചു. അസി: പോലീസ് കമ്മീഷണര്‍ ആര്. ജയചന്ദ്രന്‍പിള്ളയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുദര്‍ശനാണ് ഇയാളെ അറസ്റ്റുചെയ്തത്.
എസ്.ഐ ശശിധരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ശ്രീകുമാര്‍, പി.എസ്. അനില്‍കുമാര്‍, സിപിഓമാരായ കെ.എച്ച്. അബുതാഹിര്‍, വനിതാ സി.പി.ഓമാരായ പി.കെ. പ്രതിഭ, ഗീത എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: