കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ്ഐ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് തലനാരിഴക്ക്. 2008 ല്‍ മുംബൈ ഭീകരാക്രമണ സമയത്ത് കൊച്ചിയിലും സമാനമായ ആക്രമണം നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്ഐയും ലക്ഷ്ക്കറെ തൊയ്ബയും പദ്ധതിയിട്ടിരുന്നു. മുംബൈയില്‍ ഭീകരസംഘം എത്തിയതിനു സമാനമായി ബോട്ടുമാര്‍ഗ്ഗം കടലിലൂടെ ഭീകരരെ കൊച്ചിയിലെത്തിക്കാനായിരുന്നു ഐഎസ്ഐ പദ്ധതി. ആക്രമണ പദ്ധതി തയ്യാറാക്കാന്‍ നിയോഗിക്കപ്പട്ടത് പിന്നീട് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ പിടിയിലായ ഡേവിഡ്് കോള്മാന് ഹെഡ്ലിയായിരുന്നു. ഹെഡ്ലി കൊച്ചിയിലെത്തി താഝോട്ടലില് ദിവസങ്ങളോളം തങ്ങുകയും നാവിക ആസ്ഥാനം, തുറമുഖം, ഹൈക്കോടതി തുടങ്ങിയ കേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു.
ഐഎസ്ഐ ഏജന്റായ തഹാവൂര്‍ റാണയും ഇതേ ദൗത്യവുമായി കൊച്ചിയിലെത്തിയിരുന്നു. ഹെഡ്ലിയും തഹാവൂര്‍ റാണയും താഝോട്ടലില് വസിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഇക്കാര്യങ്ങളെല്ലാം അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. കൊച്ചിക്കു പുറമെ ഗുരുവായൂര്‍ ക്ഷേത്രത്തിലോ ശബരിമല ക്ഷേത്രത്തിലോ വന്‍ സ്ഫോടനം നടത്താനും ഐഎസ്ഐക്ക് പദ്ധതിയുണ്ടായിരുന്നു. ഇതിനായി ഹെഡ്ലി കേരളത്തില്‍ പലരുടേയും സഹായം തേടിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വന്‍തുകകളാണ് ഇതിനായി വാഗ്ദാനം ചെയ്യപ്പെട്ടത്.
മുംബൈയില്‍ ആക്രമണം നടത്തുന്നതിനേക്കാള്‍ നല്ലത് കൊച്ചിയിലാണെന്നായിരുന്നു ഐഎസ്ഐയുടെ ആദ്യ നിഗമനം. മുംബൈയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൊച്ചിയിലില്ലെന്നും ഇത് ആക്രമണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഹെഡ്ലി ഐഎസ്ഐ ആസ്ഥാനത്തെ അറിയിച്ചിരുന്നു. ഗുരുവായൂരും ശബരിമലയും ലക്ഷ്യങ്ങളായി നിശ്ചയിച്ചത് സംസ്ഥാനത്ത് വന്‍ വര്‍ഗീയകലാപം ലക്ഷ്യമിട്ടായിരുന്നുവെന്നും വ്യക്തമായിരുന്നു. ഹെഡ്ലിയുടെ കൊച്ചി സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതോടെ ഐഎസ്ഐ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഐഎസ്ഐയുടെ പ്രധാന ടാര്‍ഗറ്റുകളിലൊന്ന് കൊച്ചിയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: