മൂവാറ്റുപുഴ: കോതമംഗലം പെണ്‍വാണിഭക്കേസിലെ പ്രതി പോത്താനിക്കാട് പുളിന്താനം വെണ്ണിച്ചിറ സ്മിനുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററിലെ ജനലിന്റെ ചില്ലു തകര്‍ത്ത് ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഈ മാസം അഞ്ചിനാണ് സ്മിനു മൂത്രക്കല്ലിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ഈ മാസം അഞ്ചു മുതല്‍ ഇയാള്‍ ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലിന് പരിശോധനക്കെത്തിയ നഴ്സുമാര്‍ ഇയാളെ വാര്‍ഡില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്മിനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 2012-ല്‍ നടന്ന കോതമംഗലം പെണ്‍വാണിഭക്കേസിലെ പ്രതിയാണ് സ്മിനു. കേസിലെ വിധി വരാനിരിക്കവെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: