മ്യൂണിക്ക്: അടുത്ത മാസം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 30 അംഗ ടീമിനെയാണ് കോച്ച് ജോക്വിം ലോ ഇന്നലെ പ്രഖ്യാപിച്ചത്. ജര്‍മ്മനിയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കറും വെറ്ററന്‍ താരവുമായ മിറോസ്ലാവ് ക്ലോസെ സാധ്യതാ ടീമില്‍ ഇടംപിടിച്ചു.
ലാസിയോയുടെ താരവും 35 കാരനുമായ ക്ലോസെയാണ് ടീമിലെ കാരണവര്‍. ഫിലിപ്പ് ലാമാണ് ക്യാപ്റ്റന്‍. 18 വയസ്സ് മാത്രമുള്ള മധ്യനിരതാരം മാക്സ് മെയര്‍, ലിയോണ്‍ ഗോരെട്സ്ക എന്നിവരാണ് ടീമിലെ ബേബികള്‍.
അതേസമയം ഫിയോറന്റീനക്ക് വേണ്ടി കളിക്കുന്ന സ്ട്രൈക്കര്‍ മരിയോ ഗോമസ് ടീമില്‍ ഇടംപിടിച്ചില്ല. ഈ സീസണില്‍ പരിക്കുകാരണം പലപ്പോഴും കളത്തിന് പുറത്തിരിക്കേണ്ടിവന്നതാണ് മരിയോ ഗോമസിന് തിരിച്ചടിയായത്. എന്നാല്‍ പരിക്കുകാരണം പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ബാസ്റ്റ്യന്‍ ഷ്വയ്ന്സ്റ്റീഗറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന നാല് താരങ്ങൂളെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്സണലിന്റെ പര് മെര്‍റ്റസാക്കര്‍, മെസ്യൂട്ട് ഓസില്‍, ലൂക്കാസ് പൊഡോള്സ്കി, ചെല്‍സിയുടെ ആന്ദ്രെ ഷ്റല്‍ എന്നിവരാണ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍.
ദീര്‍ഘകാലമായി പരിക്കിനെതുടര്‍ന്ന് കളത്തിന് പുറത്തിരിക്കുകയും കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിനിറങ്ങുകയും ചെയ്ത റയല്‍ മാഡ്രിഡിന്റെ സമി ഖദീരയും ടീമില്‍ ഇടംപിടിച്ചു. ബയേണ്‍ മ്യൂണിക്കില്‍ നിന്നും ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഏഴ് പേരെ വീതമാണ് കോച്ച് ജോക്വിം ലോ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ലാമിന് പുറമെ ഒന്നാം നമ്പര്‍ ഗോളി മാന്യുവല്‍ ന്യൂയര്‍, പ്രതിരോധനിര താരം ജെറോം ബോട്ടെംഗ്, ബാസ്റ്റ്യന്‍ ഷ്വയ്ന്‍സ്റ്റീഗര്‍, തോമസ് മുള്ളര്‍, ടോണി ക്രൂസ്, മരിയോ ഗോട്സെ എന്നിവരാണ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സാധ്യതാ ടീമില്‍ ഇടംപിടിച്ചവര്‍. ഈ സാധ്യതാ ലിസ്റ്റില്‍ നിന്നാണ് ജൂണ്‍ രണ്ടിന് മുമ്പായി 23 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ടത്.
തുടര്‍ച്ചയായ നാലാം ലോകകപ്പിനാണ് ഇത്തവണ ക്ലോസെ ബൂട്ടുകെട്ടുക. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്നു ബഹുമതി സ്വന്തമാക്കാനും ക്ലോസെക്ക് ഇത്തവണ അവസരമുണ്ട്. രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ ഈ ബഹുമതി ക്ലോസെക്ക് സ്വന്തമാകും. മൂന്ന് ലോകകപ്പുകളില്‍ നിന്ന് 14 ഗോളുകളാണ് ക്ലോസെ ഇതുവരെ നേടിയിട്ടുള്ളത്. 15 എണ്ണം നേടിയ ബ്രസീലിന്റെ റൊണാള്‍ഡോയാണ് മുന്നില്‍.
സാധ്യതാ ടീം: ഗോള്‍ കീപ്പര്‍മാര്‍: മാനുവല്‍ ന്യൂയര്‍, റോമന്‍ വൈഡന്‍ഫെല്ലര്‍, റോണ്‍ റോബര്‍ട്ട് സീലര്‍.
പ്രതിരോധനിര: ജെറോം ബോെംഗ്, എറിക് ഡം, കെവിന് ഗ്രോസ്ക്ര്യൂറ്റസ്, ബെനഡിക്ട് ഹൊവേഡെസ്, മാറ്റ്സ് ഹമ്മല്‍സ്, മാഴ്സല്‍ ജാന്സണ്, ഫിലിപ്പ് ലാം, പീര്‍ മെറ്റര്സാക്കര്, ഷ്കോഡ്രാന് മുസ്തഫി, മാഴ്സല്‍ ഷ്മെല്‍സര്‍.
മധ്യനിര: ലാര്‍സ് ബെന്‍ഡര്‍, ജൂലിയന്‍ ഡ്രാക്സ്ലര്, മാത്ത്യാസ് ജിന്റര്‍, ലിയോണ്‍ ഗോരെട്സ്ക, മരിയോ ഗോട്സെ, ആന്‍ഡ്രെ ഹാന്‍, സമി ഖദീര, ടോണി ക്രൂസ്, മാക്സ് മെയര്‍, തോമസ് മുള്ളര്‍, മെസ്യൂട് ഓസില്‍, ലൂക്കാസ് പെഡോള്‍സ്കി, മാര്‍കോ റയസ്, ആന്ദ്രെ ഷ്റില്, ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍.
മുന്നേറ്റനിര: മിറോസ്ലാവ് ക്ലോസെ, കെവിന് വോളന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: