തന്റെ ഭക്തനായ സുഹൃത്തിനെ സ്നേഹാദരങ്ങളോ ടെ ഭഗവാന് സ്വീകരിച്ചു. കുട്ടിക്കാലത്തുള്ള അനുഭവ സ്മരണകള്‍ അയവിറക്കി സന്തോഷത്തോടെ ഒരുദിവസം കുചേലന് ഭഗവാനോടൊപ്പം കഴിച്ചു. ദ്വാരകയിലെ ഐശ്വര്യസമൃദ്ധി കണ്ട കുചേലന് താന്‍ കൊണ്ടുവന്ന അവില് പ്പൊതി ഭഗവാന് കൊടുക്കാന്‍ നാണം തോന്നി. അതു മനസ്സിലാക്കിയ ഭഗവാന് അവില്‍പ്പൊതി തട്ടിപ്പറിച്ച് അത് തുറന്ന് ഒരുപിടിവാരി ചവച്ചിറക്കി. രണ്ടാമതും പിടി വാ രാന്‍ തുടങ്ങിയപ്പോള്‍ അടുത്തുണ്ടായിരുന്ന രുക്മിണീദേവി ഭര്‍ത്താവിനെ തടഞ്ഞു. ഒരുപിടി അവില് ഭഗവാന് സ്വീകരിച്ചതോടെ ഭൂമിയിലുള്ള എല്ലാ സമ്പത്തും കുചേലന് കൊടുക്കാന്‍ താന്‍ ബാധ്യസ്ഥയായെന്നും ഒരുപിടികൂടി ഭഗവാന് ഭക്ഷിച്ചാല്‍ താന്‍ തന്നെ ബ്രാഹ്മണന്റെ ദാസിയാകേണ്ടിവരുമെന്നും കരുതിയാണ് ദേവി ഭഗവാനെ തടഞ്ഞത്.
ഭഗവാന്റെ സത്കാരത്തില്‍ മുഗ്ദ്ധനായ ബ്രാഹ്മണന് തന്റെ സൗഭാഗ്യത്തില്‍ ആനന്ദത്തോടെ മടങ്ങിപ്പോയി. താന്‍ കരുതിവന്ന കാര്യം അദ്ദേഹം ഓര്‍ത്തതേയില്ല. ഇ ങ്ങോട്ടു വന്നപ്പോള്‍ കൊണ്ടുവന്ന അവില്‍പ്പൊതി പോലും ഇപ്പോള്‍ കൈയിലില്ല. കുറെ നടന്നുകഴിഞ്ഞപ്പോഴാണ് ഭഗവാനോട് ഒന്നും ചോദിച്ചില്ലല്ലോ എന്ന് കുചേലന് ഓര്‍ത്തത്. തന്റെ വരവും കാത്തിരിക്കുന്ന ഭാര്യയോട് എന്തുപറയുമെന്നോര്‍ത്ത് ദുഃഖം തോന്നിയെങ്കിലും ഭഗവാന് തന്നോടുകാണിച്ച സ്നേഹാദരങ്ങളുടെ സ്മരണ കുചേലനെ ആ നന്ദിപ്പിക്കുന്നതായിരുന്നു. നടന്ന് തന്റെ വീടിരുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ കനകരത്നമായ ഒരു മാളികയാണ് കണ്ടത്. തനിക്ക് വഴിതെറ്റിയോ എന്ന് സംശയിക്കവേ അനേകം ദാസിമാര്‍ പരിചരിക്കപ്പെട്ടവളായി തന്റെ ഭാര്യയെ ഭഗവാഭരണഭൂഷിതയായികണ്ടു.
ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍ ആഗ്രഹിച്ച കുചേലപത്നിയുടെ ദാരിദ്ര്യദുഃഖം മാറ്റുക മാത്രമല്ല, ഭഗവാന് ചെയ്തത്. അനന്തമായ ഐശ്വര്യം കൊടുത്ത് അ വളെ അനുഗ്രഹിക്കുകയും ചെയ്തു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: