മലബാര്‍മേഖലയില്‍ ഉണ്ടായകനത്ത മഴയില്‍ നാല് പേര് മരിച്ചു. ഒരാളെ ഒഴിക്കില്പെട്ട്കാണാതായി. നിരവധി വീടുകള്‍ തകര്‍ന്നു.15 കോടിയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.കോഴിക്കോട്, വയനാട് പാലക്കാട് ജില്ലകളിലാണ് കനത്ത നാശം ഉണ്ടായത്.
കോഴിക്കോട് കോടഞ്ചേരി സ്വദേശി പരിമ്പിരിക്കല് കുര്യന് ജോസഫ് (37),വയനാട്ടില്‍ നീലഗിരിക്കടുത്ത് നെല്ലിയാളം ടാന്റി തെയ്യിലതോട്ടത്തില് തേയില പറിക്കുയായിരുന്ന മഹേശ്വരി (45), ജാനകി (46), മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ പൂപ്പാലം സ്വദേശി യാക്കൂബ് (45 ) എന്നിവരാണ് മരിച്ചത്. യൂക്കൂബിന്റെ മേലേയ്ക്ക് മരം കടപുഴകി വീഴുകയായിരുന്നു.
കോഴിക്കോട്ട് മുക്കം ഇരവഞ്ഞിപ്പുഴയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഴുക്കില്‍പെട്ടതാണ് മരണകാരണമെന്ന് അറിയുന്നു. നിരവധി വീടുകളും തകര്‍ന്നു. മഴക്കെടുതിയില്‍ ജില്ലയില്‍ 10.88 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.
വയനാട്ടില്‍ വീടുകള്‍ക്കും കൃഷിക്കും കനത്ത നാശനഷ്ടമുണ്ടായി. ഇന്നലെ വൈകുന്നേരം വരെ ആകെ 10,15,98,496 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.
പാലക്കാട് ജില്ലയില്‍ മഴയില്‍ നാല് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി.
രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ ആലപ്പുഴ ജില്ലയിലും വ്യാപക നാശനഷ്ടത്തിനിടയാക്കി. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കുട്ടനാട്ടില്‍ കൈനകരി, മുട്ടാര്‍ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. രണ്ടാംകൃഷി വിളവെടുക്കാനിരിക്കെയുണ്ടായ മഴ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കി. വെളിയനാട്, കാവാലം, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്. ചതുര്‍ഥ്യാകരിയില്‍ നാലോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കാറ്റില്‍ മരം വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ചേര്‍ത്തലയില്‍ ഒരു വീട് പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കര കൃഷി വ്യാപകമായി നശിച്ചു. നൂറുകണക്കിന് വാഴകളാണ് ഒടിഞ്ഞുവീണത്. തീരദേശത്ത് കടല്‍ക്ഷോഭം രൂക്ഷമായി. മൂന്ന് ദിവസമായി കടലില്‍ പോകാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലായി.
കോട്ടയം ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. കുമരകം, കാവാലം, നീലംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ 250 ഏക്കറോളം വരുന്ന നെല്‍പ്പാടങ്ങളിലെ കൊയ്ത്തും കൃഷിയിറക്കും മഴയില്‍ തടസപ്പെട്ടു. എരുമേലി, തൃക്കോതമംഗലം എന്നിവടങ്ങളില്‍ മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. എരുമേലി ചെമ്പകപ്പാറ ചെളിക്കുഴിവീട്ടില് അശോകന്റെ വീടിനുമേല്‍ തേക്കുമരം കടപുഴകി വീണാണ് വീടിന്റെ ഒരുഭാഗം തകര്‍ന്നത്. തുമരംപാറ കോളംവീട്ടില്‍ വിജയന്റെ വീടിനു മേല്‍ മരം ഒടിഞ്ഞുവീണ് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. വീടിനു സമീപത്തുനിന്നിരുന്ന വാളം പുളി വീണാണ് തൃക്കോതമംഗലം പാറക്കാട് സുനില്‍ കുമാറിന്റെ വീട് തകര്‍ന്നത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരം വീണത്. സംഭവ സമയത്ത് വീടിനുള്ളില്‍ ആളുകളുണ്ടായിരുന്നെങ്കിലും മരം വീണത് ഒരു മൂലയിലേക്കായതിനാല് വന്‍ ദുരന്തം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: