തൃശൂര്‍ : അതിരപ്പിള്ളി ചാര്‍പ്പയില്‍ നിയന്ത്രണം വിട്ട ഇന്നോവോ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. സില്‍വര്‍സ്റ്റോം ജീവനക്കാരനും കണ്ടശ്ശാംകടവ് സ്വദേശിയുമായ തണിക്കല് ആലുക്കല്‍ വീട്ടില്‍ ജോയ് മകന് ജിന്റോ(21)ആണ് മരിച്ചത്. സഹയാത്രികരായ നിലമ്പൂര്‍ രാമത്തുപറമ്പില്‍ വീട്ടില്‍ പ്രസാദ്(30), നിരണം സ്വദേശികളായ കണിപ്പറമ്പില്‍ വിദ്യാധരന് മകന് രാഖേഷ്(32),പുളിക്കല്‍ വീട്ടില്‍ സജീഷ്(32), ആലപ്പുഴ സ്വദേശികളായ മുട്ടാര്‍ കൊളഞ്ചിലില് കൊച്ചുമോന്(37), ചക്കുളത്തുകാവ് വലിയതറയില്‍ മനോജ്(36), കണ്ണൂര്‍ ചെറുകുന്നം കണ്ണാപുരം ശ്രീസദാനന്ദം വീട്ടില്‍ സദാനന്ദന്(39)എന്നിവര്‍ക്കു ഗുരുതരമായ പരിക്കേറ്റു. ചാര്പ്പക്ക് സമീപമുള്ള വളിവില്‍ വച്ച് നിയന്ത്രണം വിട്ട കാര്‍ 50അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.സുഹൃത്തുക്കളായ സംഘം രാവിലെയാണ് വാഴച്ചാലിലേക്ക് വിനോദയാത്രക്ക് തിരിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: