ന്യൂദല്‍ഹി: പാമോയില്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. വേനലവധിക്ക് കോടതി പിരിയുന്നതിനാല്‍ ജൂലായിലായിരിക്കും ഇനി കേസ് പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി.ഗിരിയാണ് ഇന്ന് കോടതിയില്‍ ഹാജരായത്. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വി.എസിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പൊതുഖജനാവിന് രണ്ടര കോടി രൂപയോളം നഷ്ടമുണ്ടാക്കിയ ഇടപാടില്‍ ഏതെങ്കിലും സ്വകാര്യ കമ്പനിക്കായി ഉമ്മന്‍ചാണ്ടി ഇടപെട്ടതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.
ഉമ്മന്‍ചാണ്ടിയെ കുറ്റവുമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീലില്‍ വിഎസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: