പറവൂര്‍: പ്രസവചികിത്സയില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പറവൂര്‍ താലൂക്കാശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റ് ഡോ.സ്വപ്ന ഭാസ്കറിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ കുത്തിയിരുന്ന കുഞ്ഞിന്റെ മാതാപിതാക്കളായ നീറിക്കോട് പള്ളത്തു പറമ്പില്‍ നവാസും ഭാര്യ നൗസിയും ഉള്‍പ്പെടെ ഇരുപതോളം പേര്ക്കെത്രെ പോലീസ് കേസെടുത്തു. മാര്‍ച്ച് 14 നാണ് നൗസിയുടെ പ്രസവം പറവൂര്‍ ഗവ.ആശുപത്രിയില്‍ നടന്നത്.
പ്രസവസമയത്തെ പിഴവുമൂലമാണ് കുട്ടി അതീവഗുരുതരാവസ്ഥയിലായത്. അന്നുമുതല്‍ പല ആശുപത്രികളില്‍ ചികിത്സയിലാണ്. ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ കുത്തിയിരുപ്പ് നടത്തിയത്.
എന്നാല്‍ ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് എന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ സമരത്തിലായതോടെ ആശുപത്രിയിലെത്തിയ 600 ഓളം രോഗികളാണ് ചികിത്സ കിട്ടാതെ മടങ്ങിയത്. ഡോക്ടര്‍മാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തത്. പ്രസവ ചികിത്സയില്‍ വീഴ്ചയുണ്ടായോ എന്ന് ഡെപ്യൂട്ടി സിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒ ഡോ.ഹസീന മുഹമ്മദിന് കൈമാറി. അവര്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: