കോട്ടയം: പഴയകാലത്ത് ചോറ് അളക്കുന്ന പാത്രമായ പടകോരി, ചോറുകോരി, ചുണ്ണാമ്പു കുറ്റി തുടങ്ങി ഇന്നത്തെ തലമുറയ്ക്കു അപരിചിതമായ പല വസ്തുക്കളും കോട്ടയം കുറിച്ചി മന്ദിരം അദ്വൈതാശ്രമം ഹയര്‍ സെക്കന്ററി സ്കൂളിലെത്തുന്ന ഏതൊരാള്‍ക്കും കാണാം. ഇങ്ങനെ പുതുതലമുറക്കു അറിയാത്ത പല വസ്തുക്കളും പരിചയപ്പെടുത്തുകയാണ് ഇവിടെ തുടരുന്ന രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം, കോട്ടയം വിഭാഗുകളുടെ പ്രഥമ വര്‍ഷ സംഘ ശിക്ഷാവര്‍ഗിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനി. പഴയ നിത്യോപയോഗ വസ്തുക്കളായിരുന്ന പാല് വാങ്ങാന്‍ ഉപയോഗിച്ചിരുന്ന ലോട്ടാ, പൂജകള്ക്കെടുത്തിരുന്ന പാത്രമായ കൈവട്ട, അഷ്ടമംഗല്യ വിളക്ക്, ചന്ദനപാത്രം തുടങ്ങിയ പഴയ തറവാടുകളില്‍പോലും ഇന്നു ഉണ്ടാവാനിടയില്ലാത്ത പലതും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുക്കുന്ന പഴയ പാത്രങ്ങളുടെ ശേഖരത്തിലുണ്ട്.
പഴയ നാണയങ്ങളുടെ ശേഖരവും പ്രദര്‍ശനത്തിനു മാറ്റു കൂട്ടൂന്നു. തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന ഒരു രൂപ, കാല് രൂപ തൊട്ട് പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഹോംകോംഗ്, പോര്‍ച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളുടെ നാണയങ്ങളും പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കു പുതുമ നല്‍കും. വളരെ അപൂര്‍വമായ സ്റ്റാമ്പ് ശേഖരങ്ങളാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ വിവിധ കാലത്തിറങ്ങിയ സ്റ്റാമ്പുകള്‍ക്കൊപ്പം യുഎസ്എ, കെനിയ, ദക്ഷിണാഫ്രിക്ക, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളിലെ സ്റ്റാമ്പുകളും ശേഖരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളും ശ്രദ്ധേയമാണ്. ശങ്കരാചാര്യര്‍, ശ്രീബുദ്ധന്, ശിബി ചക്രവര്‍ത്തി, ചാണക്യന് തുടങ്ങി പ്രാചീന ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രമുഖരായവരുടെ ചിത്രങ്ങളുടെ നീണ്ട നിരതന്നെ കാണാം. ഇിതില്‍ നാം കേട്ടുമറന്ന പല കഥകളെ സൂചിപ്പിക്കുന്ന ചിത്രങ്ങളുമൂണ്ട്. പ്രാവിന്റെ ജീവന് രക്ഷിക്കാന്‍ മാംസ ഛേദിച്ചു നല്കുന്ന ശിബി ചക്രവര്‍ത്തിയുടെ ചിത്രം ഇതിനുദാഹരണമാണ്. ആര്‍എസ്എസ് വിവിധ കാലങ്ങളില്‍ നടത്തിയ നിലക്കല്‍ പ്രക്ഷോഭം, മാറാട് കലാപം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും ഇവിടെ കാണാം. 400 ല്‍ അധികം ശിക്ഷാര്ത്ഥികള് പങ്കെടുക്കുന്ന വര്‍ഗ് 21ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: