ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സമിയെ മാറ്റി വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമി അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നും ഏകദിനങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്നും മുപ്പതുകാരനായ സമി വ്യക്തമാക്കിയിട്ടുണ്ട്. സെന്റ് ലൂസിയയില്‍ നിന്ന് വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ടീമിലെത്തിയ ആദ്യ കളിക്കാരനാണ് സമി. 2007ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അരങ്ങേറിയ സമി അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 60 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയാണ് ശ്രദ്ധേയനായത്. എട്ടു ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തുള്ളപ്പോഴാണ് 2010ല്‍ ക്രിസ് ഗെയിലിന് പകരം സമിയെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റനായി നിയമിച്ചത്.
2013ല്‍ സമിയെ മാറ്റി ഡ്വയിന്‍ ബ്രാവോയെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി വിന്‍ഡീസ് ബോര്‍ഡ് നിയമിച്ചരുന്നു. കരിയറില്‍ 38 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സമി 21.68 ശരാശരിയില്‍ 1323 റണ്‍സും 35.79 84 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റനായി എട്ടു ടെസ്റ്റുകളില്‍ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ച സമിക്ക് പക്ഷെ 12 എണ്ണത്തില്‍ തോല്‍വി വഴങ്ങേണ്ടിവന്നു. 10 എണ്ണം സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: