കളമശ്ശേരി: കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട ബാലനെ സ്റ്റേഷന്‍മാസ്റ്ററായ എസ്. സുധീര്‍ രക്ഷപെടുത്തി. പിന്നീട് കളമശ്ശേരി പോലീസിന്റെ സഹായത്തോടെ ജനസേവ ശിശുഭവ ന് കൈമാറി. ഇന്ന് ഉച്ചയോടെയാണ് 12 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയെ സ്റ്റേഷന്മാസ്റ്റര് കണ്ടത്. പേര് കവിഅരശ് എന്നാണെന്നും തമിഴ്നാട് തേനി സ്വദേശികളായ രാജ-രാജി ദമ്പതികളുടെ മകനാണെന്നുമാണ് കുട്ടി പറഞ്ഞത്. അച്ഛനും അമ്മയും മരിച്ചുപോയ താന്‍ ബാംഗ്ലൂര്‍ ക്ക് പോകുന്നവഴി കളമശ്ശേരിയില്‍ എത്തപ്പെടുകയായിരുന്നവെന്നാണ് കവി അരശ് പറഞ്ഞത്.
കുട്ടിയെ ഏറ്റെടുത്ത ജനസേവ അധികൃതര്‍ നിയമപ്രകാരമുള്ള താല്‍ക്കാലിക സംരക്ഷണത്തിനായി ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ഉത്തരവ് കൈപ്പറ്റി. കുട്ടിയുടെ ബന്ധുക്കളെ ക ണ്ടെത്തുന്നതുവരെ ജനസേവ ശിശുഭവനില്‍ സംരക്ഷണം നല്‍കുമെന്ന് ചെയര്മാന് ജോസ് മാവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: