തിരുവനന്തപുരം: കേരളത്തിന്റെ ആധ്യാത്മിക നവോത്ഥാനത്തിന് നവചൈതന്യം പകര്‍ന്നുകൊണ്ട് കേരള ക്ഷേത്രസംരക്ഷണസമിതിയുടെ 48-ാം സംസ്ഥാനസമ്മേളനത്തിന് തിരുവനന്തപുരത്ത് പ്രൗഢഗംഭീരമായ തുടക്കം. കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം ചിന്മയമിഷന് മേഖല അധികാരി സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വഹിച്ചു. കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ പി. പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ക്ഷേത്രസംരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, പ്രസിഡന്റ് ഡോ. കെ. അരവിന്ദാക്ഷന്, വൈസ് പ്രസിഡന്റുമാരായ പി.എന്‍. ഗോപാലകൃഷ്ണന്, എച്ച്.എസ്. ഭട്ട്, സ്വാമി അയ്യപ്പദാസ്, മാതൃസമിതി സംസ്ഥാനാധ്യക്ഷ പ്രൊഫ. വി.ടി. രമ, സെക്രട്ടറി ഉമാദേവി എന്നിവര്‍ പങ്കെടുത്തു. സമിതി സെക്രട്ടറി സി.കെ. കുഞ്ഞ് സ്വാഗതവും കെ.എസ്. നാരായണന് നന്ദിയും പറഞ്ഞു.
രാവിലെ 8.30ന് സംസ്ഥാനാധ്യക്ഷന്‍ ഡോ. കെ. അരവിന്ദാക്ഷന് ധ്വജാരോഹണം നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഉദ്ഘാടനസഭയ്ക്കുശേഷം നടന്ന സംഘടനാ സമ്മേളനത്തില്‍ ആര്. ഹരി മുഖ്യപ്രഭാഷണം നടത്തി. സമിതി അധ്യക്ഷന്‍ ഡോ. കെ. കദംബന്‍ നമ്പൂതിരിപ്പാട് സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ കെ. നാരായണന്‍കുട്ടി വരവുചെലവ് കണക്കും അവതരിപ്പിച്ചു. സെക്രട്ടറി എന്‍.സി.വി. നമ്പൂതിരി സ്വാഗതവും ക്ഷേത്രശക്തി എഡിറ്റര്‍ സി.പി. രവീന്ദ്രപണിക്കര്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് നാമജപ ഘോഷയാത്ര നടന്നു. തുടര്‍ന്ന് പൊതുസമ്മേളനം ശ്രീരാമദാസമിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് സംസ്ഥാന കാര്യകാര്യ അംഗം വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കവി പി. നാരായണ കുറുപ്പ്, സംസ്കൃത പണ്ഡിതന് പ്രൊഫ. ആര്. വാസുദേവന്‍ പോറ്റി, കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ, തിരുവനന്തപുരം ജില്ലാസെക്രട്ടറി രാധാകൃഷ്ണന് തിരുമല എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10.30ന് പ്രവര്‍ത്തകസമിതി രൂപീകരണം നടക്കും. 11.30ന് സമാപനസഭയില്‍ സീമാ ജാഗരണ്‍ ദേശീയ സഹസംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: