തൃശൂര്‍: മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട് നിന്ന തൃശൂര്‍പൂരം കൊട്ടിക്കലാശിച്ചു. പകല്വെടിക്കെട്ടിന്ശേഷം വടക്കുംനാഥന്റെ തിരുനടയില്‍ ദീപസ്തംഭത്തിന് സമീപം എത്തി ആചാരവെടിക്കുശേഷം അടുത്തപൂരത്തിന് വീണ്ടുംകാണാമെന്ന് പറഞ്ഞ് ദേവിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുംനാഥനെ വണങ്ങി ആര്‍പ്പുവിളികളും കുരവയുമായി ദേശക്കാര്‍ ദേവിമാരെ തിരിച്ചെഴുന്നള്ളിച്ചു. പെരുവനത്തിന്റെ മേളവും അന്നമനടയുടെ പഞ്ചവാദ്യവിസ്മയവുമായി ഒന്നരദിവസം അലിഞ്ഞിറങ്ങി. മേളത്തിന്റെയും വെടിക്കെട്ടിന്റെയും മുഴക്കം കാതില്‍ മുഴങ്ങുന്ന അനുഭവവുമായി തട്ടക്കാര് പിരിഞ്ഞു. ആറാട്ടും പറയും കഴിഞ്ഞു തട്ടകങ്ങളില്‍ കൊടിയിറങ്ങല് ചടങ്ങും കഴിഞ്ഞതോടെ പൂരങ്ങളുടെ ഒരുപൂരത്തിങ്കൂടി സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: