കിന്‍ഷാസാ: കോങ്കോ ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ജനത്തിരക്കിന് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് 15 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണീര് വാതകത്തെ തുടര്‍ന്ന് വിരണ്ടോടിയ ജനങ്ങള്‍ തിക്കിലും തിരക്കിലും പെട്ടതാണ് അപകടത്തില്‍ കലാശിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ഡമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോങ്കോ സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ കിന്ഹാസാ ഫുട്ബോള്‍ ടീമിനെ ഈസ്റ്റേണ്‍ ടൗണ്‍ ഓഫ് ലുബുംബാഷി 1-0ന് തോല്‍പ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് രോഷാകുലരായ കിന്ഹാസയുടെ ആരാധകര്‍ പ്രതിഷേധിക്കുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതാണ് പോലീസിനെ കണ്ണീര് വാതകത്തിന് പ്രേരിപ്പിച്ചത്. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ആളുകള്‍ മരണപ്പെട്ടെതെന്നും അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം സ്റ്റേഡിയത്തില്‍ നടന്ന സംഗീതോത്സവത്തിലും തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു. അന്ന് ഇവിടെ 21 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: