ബരാസത്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ബാസിര്‍ ഹാത്ത ലോക്സഭാ മണ്ഡലത്തിലെ ഹരോരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടായെങ്കിലും വോട്ടെടുപ്പ് തടസപ്പെട്ടിട്ടില്ല.
ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പൊലീസ് സൂപ്രണ്ട് ഇക്കാര്യം നിഷേധിച്ചു. വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്ശിപ്പിച്ചെത്തിയതും വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: