കൊച്ചി: ഫാക്ട് പുനരുദ്ധാരണ പാക്കേജിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മറ്റിയും ജില്ലാ ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയും നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ജില്ലയിലെ വ്യവസായ ശാലകള്‍ ഒന്നുംതന്നെ ഇന്നലെ പ്രവര്‍ത്തിച്ചില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താതിരുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഏതാനും ഓട്ടോറിക്ഷകളും സ്വകാര്യ, ടാക്സി കാറുകളും സര്‍വീസ് നടത്തി. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ സമരം ബാധിച്ചില്ല.
കടകള്‍ ഏതാണ്ട് പൂര്‍ണമായും അടഞ്ഞുകിടന്നു. ഓഫീസുകളില്‍ ഹാജര്‍ നില പൊതുവെ കുറവായിരുന്നു. കാക്കനാട് കളക് ട്രേറ്റില് ജീവനക്കാരുടെ ഹാജര്‍ നില കുറവായിരുന്നു. വൈപ്പിന്‍ പോലുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതിനെ തുടര്‍ന്ന് ജനം വലഞ്ഞു. കാക്കനാട്, പറവൂര്‍, വൈപ്പിന്‍, പെരുമ്പാവൂര്‍, പിറവം, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നില്ല.
സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഫാക്ടിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന നിരാഹാര സമരമുള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ക്ക് നേരെ ഭരണാധികാരികള്‍ കണ്ണടയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മറ്റി നിര്‍ബന്ധിതമായത്.
991.9 കോടി രൂപയുടെ പാക്കേജ് അനുവദിക്കുക, പ്രകൃതി വാതകം മറ്റ് രാസവള കമ്പനികള്‍ക്ക് നല്കുന്ന വിലക്ക് ലഭ്യമാക്കുക, കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ഫാക്ട് മുന്നോട്ട് വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: