തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്നലെ പുറത്തുവന്ന നാല് എക്സിറ്റ് ഫലങ്ങളും യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നു.സിഎന്‍എന്‍- ഐബിഎന്‍, ടൈംസ് നൗ, സീ വോട്ടര്‍, എബിപി പോളുകളിലാണ് യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നത്. എബിപി എക്സിറ്റ് പോള്‍ ബിജെപിക്ക് ഒരു സീറ്റ് കിട്ടുമെന്ന് വ്യക്തമാക്കുന്നു.
യുഡിഎഫിന് 18 സീറ്റ് കിട്ടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പറയുന്നത്. എല്‍ഡിഎഫിന് 2 സീറ്റാണ് ലഭിക്കുക. യുഡിഎഫ് 11 മുതല്‍ 14 വരെ സീറ്റ് നേടുമെന്നാണ് സിഎന്‍എന്‍- ഐബിഎന്‍ എക്സിറ്റ് പോള്‍ പറയുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആറു മുതല്‍ ഒന്‍പതു വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. യുഡിഎഫിന് 45 ശതമാനവും എല്‍ഡിഎഫിന് 40 ശതമാനവും ബിജെപിക്ക് 10 ശതമാനവും വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. സീ വോട്ടര്‍ സര്‍വെയിലും യുഡിഎഫിന് സീറ്റു കുറയുമെന്നാണ് വ്യക്തമാക്കുന്നത്. യുഡിഎഫ് 11ഉം എല്‍ഡിഎഫ് ഒന്‍പതും സീറ്റുകള്‍ നേടുമെന്നാണ് സി വോട്ടര്‍ സര്‍വെയുടെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: