ഹൈദരാബാദ്: ദുബായിക്ക് ശേഷം ഇന്ത്യയിലേക്ക് ഐപിഎല്‍ മത്സരങ്ങള്‍ മാറിയതോടെ ഭാഗ്യദേവത ഉദിച്ചു നില്ക്കുന്ന മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിന് മേല്‍ വിജയം. ഹൈദരാബാദിനെ അവരുടെ സ്വന്തം തട്ടകത്തില്‍ ഏഴ് വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. മുംബൈയുടെ മൂന്നാം വിജയമാണിത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 158 റണ്‍സ് അടിച്ചുകൂട്ടി. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ഇരു ടീമുകളിലെയും ബൗളര്‍മാര്‍ വിക്കറ്റ് നേടുന്നതില്‍ പിശുക്ക് കാട്ടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ബാറ്റ്സ്മാന്മാര് തിളങ്ങുന്ന കാഴ്ച്ചയ്ക്കാണ് തിങ്കളാഴ്ച്ച ഹൈദരാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഹൈദരാബാദ് ബൗളര്‍മാരെ ദയയില്ലാതെ പ്രഹരിച്ച മുംബൈയ്ക്ക് വേണ്ടി ബാറ്റിംഗ് വിരുന്നൊരുക്കിയ ലെന്‍ഡ്ല്‍ സിമ്മന്‍സിന്റെയും (68) അമ്പാട്ടി റായിഡുവിന്റെയും (68) പ്രകടനങ്ങളാണ് കളിയില്‍ നിര്‍ണ്ണായകമായത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ രണ്ടു വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ :ഹൈദരാബാദ് , 157/3 (20/20 ഓവര്‍), മുംബൈ: 160/3 (18.4/20 ഓവര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: