റാഞ്ചി: ഹോം ഗ്രൗണ്ടില്‍ കളിയില്ലെന്നതൊന്നും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ബാധിക്കുന്നില്ല. എതിരാളികളെ ഒന്നൊന്നായി മറിച്ചിടുന്ന സൂപ്പര്‍ കിംഗ്സ് മാജിക്ക് തുടരുന്നു. ഇന്നലെ അതിനിരയായത് രാജസ്ഥാന് റോയല്‍സ്. തുടക്കത്തില്‍ ഡ്വെയ്ന്‍ സ്മിത്തും (35 പന്തില്‍ 44, അഞ്ച് ഫോര്‍, രണ്ട് സിക്സ്) ഒടുക്കത്തില്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയും (16 പന്തില്‍ 26 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ടുകളുടെ ബലത്തില്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സൂപ്പര്‍ കിംഗ്സ് (16) പോയിന്റ് ടേബിളില്‍ ഒന്നാമനായി. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 8 വിക്കറ്റിന് 148 എന്ന് സ്കോര്‍ കണ്ടെത്തി. ചെന്നൈ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് ബലികഴിച്ച് ലക്ഷ്യം മറികടന്നു. സ്കോര്‍-റോയല്‍സ് 8ന് 148 (20 ഓവര്‍). സൂപ്പര്‍ കിംഗ്സ്-5ന് 149 (19.4).
ധോണിയുടെ സമ്മര്‍ദ്ദരഹിതമായ ബാറ്റിംഗ് തന്നെയായിരുന്നു ചെന്നൈപ്പടയെ ഒരിക്കല്‍ക്കൂടി തുണച്ചത്. ജയിംസ് ഫാല്‍ക്നര്‍ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്കുവേണ്ടത് 12 റണ്‍സ്. രണ്ടാം പന്ത് ധോണി ലോങ്ങ് ഓണിലൂടെ കാണികള്‍ക്കിടയിലേക്ക് അടിച്ചു. അടുത്ത പന്തില്‍ രണ്ട്. നാലാം പന്തില്‍ റോയല്‍സ് ഓവര്‍ ത്രോ വഴങ്ങിയപ്പോള്‍ മൂന്ന് റണ്‍സോടെ ചെന്നൈ ജയത്തിലേക്ക് ഓടിക്കയറി.
36 പന്തില്‍ മൂന്നു ഫോറുകളും നാലു സിക്സറുകളും ഉള്‍പ്പെടെ 36 പന്തില്‍ 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷെയ്ന് വാട്സനായിരുന്നു റോയല്‍സിന്റെ ബാറ്റിങ് ഹീറോ. അങ്കിത് ശര്‍മ്മ 30ഉം സ്റ്റ്യുവര്‍ട്ട് ബിന്നി 22ഉം റണ്‍സ് വീതമെടുത്ത് തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി. ആദ്യ പത്തോവറില്‍ 84 റണ്‍സ് സ്വന്തമാക്കിയ റോയല്‍സ് അടുത്ത പകുതിയില്‍ മങ്ങിപ്പോയി. സ്ലോ പിച്ചിനെ മോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും മുതലെടുത്തപ്പോള്‍ റോയല്‍സ് വിയര്‍ത്തു. അവസാന പത്ത് ഓവറുകളില്‍ റോയല്‍സിന്റെ ഏഴു വിക്കറ്റുകള്‍ കടപുഴകി; നേടാനായത് 64 റണ്‍സ് മാത്രവും. മോഹിത് മൂന്നുപേരെയും ജഡേജ രണ്ടുപേരെയും മടക്കി.
സ്മിത്തിന്റെ വമ്പന്‍ ഹിറ്റുകള്‍ ചേസിങ് ആരംഭിച്ച സൂപ്പര്‍ കിംഗ്സിന് ആധിപത്യം നല്കി. ക്ലീന്ഷോട്ടുകളോടെ ക്രീസ് വാണ സ്മിത്ത് റോയല്‍സ് ബൗളര്‍മാര്‍ക്ക് ബാലികേറാമലയായിത്തീര്ന്ന. ബ്രണ്ടന്‍ മക്കല്ലം (6) സുരേഷ് റെയ്ന (2) എന്നിവര്‍ തിളങ്ങിയില്ല. ഫാഫ് ഡു പ്ലെസിസും (38) ചെന്നൈയെ മുന്നോട്ടു നയിച്ചവരില്പ്പെടുന്നു. ഡുപ്ലെസിസും അശ്വിനും സ്വരൂപിച്ച 29 റണ്‍സ് ചെന്നൈയെ സംബന്ധിച്ച് അമൂല്യമായി. പിന്നെ ധോണിയുടെ ഫിനിഷിങ് പാടവവും ചേര്‍ന്നപ്പോള്‍ സൂപ്പര്‍ കിംഗ്സ് റോയല്‍സിനെ മലര്‍ത്തിയടിക്കുക തന്നെ ചെയ്തു. രാജസ്ഥാന് നിരയില്‍ അങ്കിത് ശര്‍മ്മയ്ക്ക് 2 വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: