ന്യൂദല്‍ഹി: അവസാന ജോലി ദിവസവും കഴിഞ്ഞ് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെപ്പോലെ പത്തുവര്‍ഷം ഇന്ത്യ ഭരിച്ച ഡോ.മന്മോഹന്സിംഗ്് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പടിയിറങ്ങി. മന്‍മോഹന്‍സിങ്ങിന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ശനിയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗവും രാജിപ്രഖ്യാപനവും മാത്രം. പ്രധാനമന്ത്രി പദത്തിലേക്ക് ഇനിയില്ലെന്ന് അസന്നിദ്ധമായി വ്യക്തമാക്കിയതിനാല്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു ഡോ.മന്മോഹന്സിംഗിന്.പുതിയ കരസേനാ മേധാവിയെ നിയമിച്ചുള്ളതാകും അദ്ദേഹത്തിെന്റ അവസാന ഉത്തരവ്.
റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയില്‍ നിന്നും മോത്തിലാല്‍ നെഹ്രു റോഡിലെ മൂന്നാം നമ്പര്‍ വീട്ടിലേക്ക് താമസം മാറാനാണ് ഡോ.മന്‍മോഹന്‍സിംഗ് ആഗ്രഹിച്ചത്. അതനുസരിച്ചുള്ള അറ്റകുറ്റപ്പണികള്‍ മൂന്നുമാസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നു. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിനു മുമ്പുതന്നെ ഔദ്യോഗിക വസതിയൊഴിയുമെന്ന് മന്‍മോഹന്‍സിംഗിെന്റ അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിക്കഴിഞ്ഞു.
ടൈപ്പ് എട്ട് വിഭാഗത്തില്‍പ്പെടുന്ന 2.5 ഏക്കറോളം വരുന്ന ബംഗ്ലാവാണ് വിശ്രമ ജീവിതത്തിനായി മോത്തിലാല്‍ നെഹ്രു റോഡില്‍ ഡോ.മന്മോഹന് തെരഞ്ഞെടുത്തത്. മുന്‍പ്രധാനമന്ത്രിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും കാലാവധി പൂര്‍ത്തിയാക്കിയ ശേഷം എവിടെ താമസിക്കണമെന്ന് സ്വയം തീരുമാനിക്കാം. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള ഈ ബംഗ്ലാവിലെ പഴയ താമസക്കാരി ദല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതായിരുന്നു. നാലു കിടപ്പുമുറികളുള്ള ബംഗ്ലാവ് ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ചതാണ്. കേന്ദ്രപൊതുമരാമത്ത് വകുപ്പും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുമാണ് അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നത്.
പേഴ്സണല്‍ സ്റ്റാഫിലെ 110 പേര്‍ക്കും പിഎംഒയിലെ 400 മറ്റു ജീവനക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മന്‍മോഹന്‍സിങ് ഓഫീസില്‍ നിന്നും ഇന്നലെ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയാണ് ആദ്യ യാത്രയയപ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ഒപ്പിട്ട മെമന്റോയും സോണിയ മന്‍മോഹന്‍സിങ്ങിന് സമര്‍പ്പിച്ചു.
ശനിയാഴ്ചയാണ് അവസാന മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കുന്നത്. വെള്ളിയാഴ്ച പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിക്കും.രാജിക്കത്ത് കൈമാറുകയെന്ന ഔദ്യോഗിക ചടങ്ങ് മാത്രമാണ് രാഷ്ട്രപതിയുമായി നടത്തുന്ന സന്ദര്‍ശനത്തിലുള്ളത്. അതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം ചരിത്രത്തിെന്റ ഭാഗമാകും.
അതിനിടെ പുതിയ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരുങ്ങുകയാണ്. ചില ഫര്‍ണിച്ചറുകളും സീറ്റുകളും കര്‍ട്ടനുകളും അടക്കം മാറ്റിയും പെയിന്റടിച്ചും പോളീഷ് ചെയ്തും ഓഫീസിന് പുതിയ മുഖം നല്കുന്ന ജോലികള്‍ തിരക്കിട്ട് പുരോഗമിക്കുകയാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി രാജ്യസഭാംഗം കൂടിയായ പ്രധാനമന്ത്രിക്ക് ആശംസകളര്‍പ്പിച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: