തിരുവനന്തപുരം: ഇടതുമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റ് വരെ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. നിലവില്‍ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ രാഷ്ട്രീയമാറ്റം ഉണ്ടാവുമോയെന്ന് പറയാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇടതുമുന്നണിയുടെ പ്രകടനം കേരളത്തില്‍ മോശമാകാനിടയില്ലെന്നും സാമാന്യം നല്ല വിജയം നേടുമെന്നും വിഎസ് വ്യക്തമാക്കി. പലപ്പോഴും എക്സിറ്റ് പോള്‍ ഫലങ്ങള്‍ മറിച്ച് സംഭവിക്കുന്നതിനാല്‍ അതിനെ വിശ്വസിക്കേണ്ടതില്ലെന്നും വിഎസ് പറഞ്ഞു. പതിനാറാം തീയതി കൂടുതല്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂലിനെ കൂട്ടുപിടിച്ച് മൂന്നാം മുന്നണി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് സമ്പ്രദായം അട്ടിമറിക്കാനും സിപിഎമ്മുകാരെ കൊല്ലുകയുമാണ് തൃണമൂലിന്റെ ലക്ഷ്യമെന്നായിരുന്നു വിഎസിന്റെ മറുപടി.
കുണ്ടറയില്‍ 26 വര്‍ഷമായി പൂട്ടികിടക്കുന്ന അലിന്‍ഡ് കമ്പനി സൊമാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭൂമാഫിയയുടെ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും വി.എസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: