385 – വികുണ്ഠാത്മാ: കുണ്ഠതയില്ലാത്ത ആത്മാവുള്ളവന്‍. കുണ്ഠത എന്ന പദത്തിന് ദുഃഖം, മാന്ദ്യം, ക്ഷീണം, അലസത എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ഥങ്ങള്‍. ഭഗവാനുകുണ്ഠതയില്ല എന്ന് എടുത്തുപറയേണ്ടകാര്യമില്ല. തന്റെ ഭക്തരുടെ കുണ്ഠതകള് ഇല്ലാതാക്കി സന്തോഷവും സുഖവും കൊടുത്ത് അനുഗ്രഹിക്കുന്നവര്‍ എന്ന വ്യാഖ്യാ നം മെച്ചം.
386. വൈഗുണ്യഃ – ഗുണങ്ങളില്ലാത്തവന്‍, ഗുണാതീതന്. ഒന്നിനെ അതാക്കിത്തീര്‍ക്കുന്ന ധര്‍മം, സ്വഭാവസവിശേഷത, എന്ന് ഗുണത്തെ നിര്‍വചിക്കാം. മനുഷ്യരുടെയും ദേവന്മാരുടെയും മറ്റും കാര്യത്തില്‍ മനസ്സിന്റെയും സ്വഭാവത്തിന്റെയും ഘടനയെ ആശ്രയിച്ച് സത്ത്വഗുണം, രജോഗുണം, തമോഗുണം എന്നീ മൂന്നു ഗുണങ്ങള്‍ അടിസ്ഥാനമായി പറയാറുണ്ട്. ഒരു ഗുണം മാത്രം ഉള്ളവരില്ല. സ്വഭാവഘടനയില്‍ ഏതെങ്കിലും ഗുണത്തിന് മുന്‍തൂക്കം ഉണ്ടാകാം. അതിനെ ആശ്രയിച്ച് ത്രിമൂര്‍ത്തികളില്‍ വിഷ്ണു സത്ത്വഗുണപ്രധാനനും ബ്രഹ്മാവ് രജോഗുണപ്രധാനനും ശിവന് തമോഗുണപ്രധാനനും ആണെന്ന് പറയും. ഈ ഗുണങ്ങള്‍ക്കെല്ലാം അതീതനായി, പരബ്രഹ്മ സ്വരൂപനായി നാമം ഗുരുവായൂരപ്പനെ അവതരിപ്പിക്കുന്നു.
387. വിഷ്ടരശ്രവാഃ – വിഷ്ണു പര്യായമായി ഈ പദം പ്രസിദ്ധമാണ്. പലതരത്തില്‍ ഇതിനെ ആചാര്യന്മാര് വ്യാ ഖ്യാനിച്ചുകാണുന്നു. വിഷ്ടരം എന്ന പദത്തിന് വ്യാപനം എന്നു പ്രസിദ്ധമായ അര്‍ഥം. വ്യാപകമായ കീര്‍ത്തിയുള്ളവന്‍ എന്ന് ഈ നാമത്തെ വ്യാഖ്യാനിക്കാം. വിഷ്ണു എന്ന പദത്തിനും ഈ അര്‍ഥമുണ്ടല്ലോ. വേറെയും വ്യാ ഖ്യാനങ്ങള്‍ ഈ പദത്തിനുണ്ടെങ്കിലും അവ ക്ലിഷ്ടമായി തോന്നുന്നതുകൊണ്ട് ഉപേക്ഷിക്കുന്നു.
388. ഇജ്യഃ – യജിക്കപ്പെടേണ്ടവന്, പൂജിക്കപ്പെടേണ്ടവന്‍. യാഗം കൊണ്ടുപ്രസാദിപ്പിക്കേണ്ടവരായി പല ദേവിമാരും ദേവന്മാരുമുണ്ട്. സ്തോത്രം കണ്ടും മന്ത്രം കൊണ്ടും പല വിധത്തിലുള്ള പൂജകൊണ്ടും ആരാധിച്ചു പ്രസാദിപ്പിക്കേണ്ട എല്ലാ ദേവീദേവന്മാര്ക്കും ആരാധ്യനാണ് വിഷ് ണുഭഗവാന്. എന്നും ഏവര്‍ക്കും ആരാധ്യനാകയാല് ഇജ്യനെന്നും ഭഗവാനെ സ്തുതിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: