തിരുവനന്തപുരം: സംസ്ഥാനത്ത് അഭ്യസ്തവിദ്യാര് പെരുകിവരികയും തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ സാധ്യത കുറഞ്ഞുവരുമ്പോള്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റിപ്രവര്ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ ഇരുപത്തിഅഞ്ച് ശതമാനം സംവരണം ഏര്‍പ്പെടത്തണമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
മന്ത്രി എ.പി.അനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി സംസ്ഥാനപ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ അധ്യക്ഷതവഹിച്ചു. കേരളഗാന്ധിസ്മാരകനിധി സെക്രട്ടറി കെ.ജി.ജഗദീഷ് ഏകതിപരിഷത്ത് സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.സതീഷ്കുമാര്‍, എഡിഎംഎസ് സംസ്ഥാന നേതാക്കളായ അഷ്ടപാലന്‍ വെള്ളാര്‍, ഓമന കാളകെട്ടി, പി.കെ.കരുണാകരന്, കെ.സതീശന്, ചന്ദ്രഖര്‍ കുമ്പള, ഷീലമ്മസാബു, അമ്മിണി പാപ്പന് പ്രസംഗിച്ചു.
പ്രതിനിധിസമ്മേളനം അഡ്വ.കെ.രാജു എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാഘവന് തോന്ന്യാമല അധ്യക്ഷത വഹിച്ചു. സി.കെ.തങ്കപ്പന്, അബ്ദുള്‍സലാം ഏറം, വി.രമേശന്, ഷാജി.കെ.സി, ഷൈജു അരിപ്ര നീലക്കുയില്‍, ശെരീഫ് വിതുര പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി അരീപ്പ ഭൂസമരത്തിന്റെ അഞ്ഞൂറാം ദിനാചരണവും ഭൂസമര റാലിയും നടന്നു. ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യാതിഥിയായിരുന്നു. അരിപ്പ ഭൂസമര നേതാവ് ശ്രീരാമന് കൊയ്യോന്‍ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് മുഖ്യപ്രാഷണം നടത്തി. ഹമീദ് വാണിയമ്പലം കവികളായ ഗിരീഷ് പുലിയൂര്, സി.എസ്.രാജേഷ്, അഡ്വ.സുരേഷ് പ്രസംഗിച്ചു. അരിപ്പ സമരഭൂമിയിലെ കാര്‍ഷികവിളകളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: