ആലപ്പുഴ: തീരപ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ തീരദേശ സുരക്ഷ ശക്തമാക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെ വ്യാപിച്ചു കിടക്കുന്ന തീരദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളും ഭീകരരുടെ പറുദീസയാണ്. തീരദേശം ബിനാമികളിലൂടെ വാങ്ങിക്കുന്നവര്‍ ഭീകരപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണ്. ഭീകരര്‍ക്ക് ആയുധങ്ങളും പണവുമായി അജ്ഞാത കപ്പലുകള്‍ തീരക്കടലില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. ലക്ഷദ്വീപ് സമൂഹങ്ങള്‍ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടക്കുന്നു. അടുത്തകാലത്ത് കവരത്തി ദ്വീപില്‍ നിന്നും കസ്റ്റഡിയിലെടുത്ത മത്സ്യബന്ധന ബോട്ടില്‍ ഉണ്ടായിരുന്നത് 14 പാകിസ്ഥാന്‍കാരും എട്ട് ഇറാനികളുമാണ്. ഭീകര പ്രവര്‍ത്തനത്തിനായാണ് വന്നതെന്ന് ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത സിഡികള്‍ വ്യക്തമാക്കുന്നു.
യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി എ.എന്‍. പങ്കജാക്ഷന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ബി. രാജശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
യൂണിയന് ജനറല്‍ സെക്രട്ടറി പി. ജയപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി കെ.എസ്. അനില്‍കുമാര്‍ വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറിയും അസംഘടിത മേഖലാ പ്രഭാരിയുമായ പി. ശശിധരന് സംഘടനാ ചര്‍ച്ചയ്ക്കും ഭാരവാഹികളെ നിശ്ചയിക്കുന്നതിനും നേതൃത്വം നല്കി. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.പി. ഭാര്ഗവന് സമാപന പ്രസംഗം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. പ്രദീപ് സ്വാഗതവും യൂണിയന് ജനറല്‍ സെക്രട്ടറി പി. ജയപ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: