ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ തരംഗത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍, വെല്ലുവിളിച്ചിറങ്ങിയ കേജ്രിവാളിനും എഎപിക്കും കാലിടറി. ദല്‍ഹിയെ അഴിമതി മുക്തമാക്കാനെന്ന വ്യാജേന മുഖ്യമന്ത്രിപദത്തിലേറുകയും പ്രധാനമന്ത്രിപദത്തിനായി തിരിച്ചിറങ്ങുകയും ചെയ്ത കേജ്രിവാളിന്റെ ചൂല് ഇത്തവണ ബിജെപിയുടെ കൈയിലായിരുന്നു. അതിനാല്‍ തന്നെ എഎപിയെ നിലം തൊടിക്കാതെ ഇന്ത്യയൊട്ടാകെ തൂത്തുവാരിയാണ് ബിജെപി മുന്നേറിയത്.
ബിജെപി കാറ്റില്‍ കോണ്‍ഗ്രസ് വെറും പൊടി പടലം മാത്രമായപ്പോള്‍ കോണ്‍ഗ്രസിന്റെ ബി ടീമായ എഎപി ചിത്രത്തില്‍ പോലുമില്ലായിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതു പോലെ മത്സരിച്ച നാല് സീറ്റുകളിലും എഎപി തകര്‍ന്നടിഞ്ഞപ്പോള്‍ പിടിച്ച് നില്ക്കാന് ഒരു കച്ചി തുരുമ്പു പോലും കേജ്രിവാളിന് ശേഷിച്ചില്ല. കിട്ടിയ ഒരു സീറ്റാകട്ടെ ദല്‍ഹിക്ക് പുറത്തും. രാജ്യത്തെ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതില്‍ എഎപി പരാജയപ്പെട്ടു എന്നാണിത് സൂചിപ്പിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് അണ്ണാ ഹസാരെയുടെ ജന ലോക്പലിന്റെ പിന്‍മ്പലത്തില്‍ ദല്‍ഹിയില്‍ കയറിവന്ന പാര്‍ട്ടി പിന്നീട് ഷില ദീക്ഷിത്തിനെ പുറത്താക്കി അധികാരത്തിലേറി. അതും കോണ്‍ഗ്രസിന്റെ ബി ഗ്രൂപ്പായിട്ടാണ് ഭരിക്കേണ്ടി വന്നത്. എന്നാല്‍ അധികം അയുസ്സുണ്ടായില്ല. 49 ദിവസം കൊണ്ട് എല്ലാം അവസാനിച്ചു.
പ്രധാനമന്ത്രി പദം മോഹിച്ചായിരുന്നു ദല്‍ഹി മുഖ്യമന്ത്രി പദം കേജ്രിവാള് രാജി വച്ചത് എന്ന് വ്യക്തമായിരുന്നു. അണ്ണാ ഹസാരെയും ഇത് ആവര്‍ത്തിച്ചിരുന്നു. പിന്നാലെ മണ്ടത്തരമായി പോയെന്ന് സ്വയവും കേജ്രിവാള് വ്യക്തമാക്കിയുന്നു. തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയതോ സാക്ഷാല്‍ മോദിക്കെതിരെ. ഫലമോ വമ്പന്‍ പരാജയം. ഇത്രയേറെ കൊലാഹലങ്ങള്‍ ഉണ്ടാക്കിയ ശേഷവും പരാജയപ്പെടേണ്ടി വന്ന കേജ്രിവാളിനോട് എഎപിക്ക് എന്ത് പറ്റിയെന്നല്ലാതെ എന്തു ചോദിക്കാന്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: