ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ചുമതല സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏറ്റെടുത്തു. സോണിയാ ഗാന്ധി റായ്ബറേലിയില്‍നിന്നു വിജയിച്ചു.പൊതുജനാഭിപ്രായം തങ്ങള്‍ക്കെതിരാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് 50 സീറ്റില്‍ താഴെ ലഭിച്ചത് പാര്‍ട്ടി തരം താഴ്ന്നുവെന്നതിന് തെളിവാണിതെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ അദ്ധ്യക്ഷയെന്ന നിലയ്ക്ക് പാര്‍ട്ടിയുടെ പരാജയം ഏറ്റെടുക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സോണിയാ പറഞ്ഞു.
നരേന്ദ്രമേദിയുടെ പേര് എടുത്തുപറയാതെ ബിജെപിയുടെ വിജയത്തിന് ആശംസകള്‍ നേര്‍ന്നു. പരാജയത്തിന്റെ ചുമതല ഏറ്റെടുക്കുന്നുവെന്ന് രാഹുലും പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ലെന്ന് മാത്രമല്ല ഒരു സംസ്ഥാനത്തുപോലും കോണ്‍ഗ്രസ് പത്തില്‍ക്കൂടുതല്‍ സീറ്റ് നേടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: