നാഗര്‍കോവില്‍: സൂര്യോദയവും അസ്തമനവും കാണാവുന്ന കന്യാകുമാരിയില്‍ ഒരു പൊന്‍ സൂര്യോദയംകൂടി. കന്യാകുമാരി പാര്‍ലമെന്റു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന് തിളക്കമാര്‍ന്ന വിജയം.ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് പൊന്‍ രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പട്ടത്.
പ്രബല കഷികളെല്ലാം സഖ്യങ്ങളൊന്നും ഇല്ലാതെ മത്സരരംഗത്തിറങ്ങിയപ്പോള്‍ എതിരാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു സപ്തമുന്നണി എന്ന ഓമനപ്പേരില്‍ തമിഴ്നാട്ടിലെ ജനനായകന്മാരെ ഒരു ചരടില്‍ കോര്‍ത്തിണക്കി.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റു കൂടിയായ പൊന്‍ രാധാകൃഷ്ണന് തെരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ ഇറങ്ങിയത്. സംഖ്യത്തില്‍ ബിജെപിയെ കൂടാതെ വൈകോ നയിക്കുന്ന എംഡിഎംകെ, തമിഴ് അരുവി മണിയന് പാര്‍ട്ടി ഗാന്ധി മക്കള്‍ കട്ചി, ഡോ. രാം ദാസിന്റെ പിഎംകെ, കറുത്ത എംജിആര്‍ എന്നറിയെപ്പെടുന്ന നടന് വിജയകാന്തിന്റെ ഡിഎംഡി, കെ. പരിവേന്തര് പച്ചൈത്തുവിന്റെ ജനനായക കട്ചി കൂടാതെ 32 ചെറു സംഘടനകളുടെ മുന്നണികള്‍ ചേര്‍ന്നതായിരുന്നു സപ്തമുന്നണി.
നാഗര്‍കോവിലിലെ രാജാക്കമംഗലം സ്വദേശിയാണ് പൊന്‍ രാധാകൃഷ്ണന്. 1990ല്‍ ഹിന്ദു മുന്നണി രൂപീകരിച്ചാണ് തമിഴനാട്ടിലെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. തുടര്‍ന്ന് തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവായി മാറി. ക്രമേണ ബിജെപിയുടെയും അമരക്കാരനാവുകയായിരുന്നു. നിയമസഭയിലും ലോക സഭയിലുമായി ആറു തവണത്തെ മത്സരം.
നാഗര്‍കോവില്‍ പാര്‍ലമെന്റു മണ്ഡലത്തില്‍ രണ്ടുതവണ പരാജയം.മൂന്നാം തവണ വിജയം. വാജ്പേയ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത സഹമന്ത്രി. വീണ്ടും രണ്ടുതവണ ലോകസഭയിലേക്ക് മത്സരിച്ചു. രണ്ടുതവണയും പരാജയം. ഈ രണ്ടുതവണയും രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: