ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജിക്കൊരുങ്ങുന്നു. തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിസന്നദ്ധത അറിയിക്കുമെന്നാണ് സൂചന.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചതിന് ശേഷമായിരിക്കും ഇരുവരും രാജി സന്നദ്ധത അറിയിക്കുക. അതേസമയം പാര്‍ട്ടി നേതാക്കള്‍ ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇത്തവണ നേടിയത് വെറും 44 സീറ്റാണ്. 10 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
ജനവികാരം മനസ്സിലാക്കുന്നുവെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: