പാറ്റ്ന: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് നിതീഷ് രാജിവയ്ക്കുന്നത്. രാജിക്കത്ത് ഗവrണrക്ക് കൈമാറി. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാറില്‍ ഭരണകക്ഷിയായ ജെഡിയു രണ്ട് സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടിയത്. നേരത്തെ തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് നിതീഷ് അടുത്ത വൃത്തങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ തവണ ബിജെപിയുമായി സഖ്യത്തിലായിരുന്ന ജെ.ഡി(യു) 20 സീറ്റാണ് നേടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: