ന്യൂദല്‍ഹി: മോദി തരംഗത്തില്‍ ബിജെപി കേവലഭൂരിപക്ഷം നേടിയപ്പോള്‍ പഴയ കിങ്ങ് മേക്കര്മാരെയൊന്നും കാണാനില്ല. മുലായംസിംഗ് യാദവ്, മായാവതി,ലാലു പ്രസാദ് യാദവ്,… തുടങ്ങി പലരാണ് തലസ്ഥാനത്ത് വിലസിയിരുന്നത്. ഇവരില്‍ മായാവതിയുടെ പാര്‍ട്ടി ബിഎസ്പിക്ക് ഒരു സീറ്റുമില്ല, യുപിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു.
മുലായത്തിെന്റ സമാജ് വാദി പാര്‍ട്ടി വെറും അഞ്ചിടങ്ങളിലാണ് ജയിച്ചത്. അങ്ങനെ മുലായവും കളത്തിനു പുറത്തായി.
ബീഹാറിലെ മുടിചൂടാ മന്നനായിരുന്നു ലാലു പ്രസാദ് യാദവ്. ലാലുവിെന്റ പാര്‍ട്ടി തകര്‍ന്നു തരിപ്പണമായെന്നു മാത്രമല്ല. വെറും നാലു സീറ്റു മാത്രം ലഭിച്ച ലാലുവിെന്റ ഭാര്യ രാബ്റിയും മകള്‍ മിസാ ഭാരതിയും തോറ്റു. ഇനി ലാലുവിന് ദല്‍ഹിയിലേക്ക് നോക്കേണ്ടതു പോലുമില്ല.
ധാരാളം സീറ്റുകളുണ്ടെങ്കിലും ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്നായിക്കിനും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിക്കും എഐഎഡിഎംകെ നേതാവ് ജയലളിതയ്ക്കും ഇനി ദല്‍ഹിയില്‍ വലിയ റോളൊന്നുമില്ല. പ്രതിപക്ഷത്തിരിക്കാം. വെറും 44 സീറ്റുകളിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിെന്റ കൂടെ തങ്ങളും വലിയ പാര്‍ട്ടികളാണെന്ന അഭിമാനത്തോടെ( കോണ്‍ഗ്രസിെന്റ മുന്പില് അല്പം അഹങ്കാരവും ആകാം) ഇരിക്കാമെന്നതാണ് ഒരു കാര്യം. ജയലളിതയ്ക്ക് 37 സീറ്റുകളുണ്ട്. മമതയുടെ തൃണമൂലിന് 34 സീറ്റും. നവീന്‍ പട്നായിക്കിെന്റ ബിജെഡിക്ക് 20 സീറ്റുകളും. തമിഴ്നാട്ടില്‍ ഒരൊറ്റ സീറ്റു പോലും നല്‍കാതെ ഡിഎംകെയെ തകര്‍ത്തെറിഞ്ഞതില്‍ ജയക്ക് ആഹ്ലാദിക്കാം. ബംഗാളില്‍ സിപിഎമ്മിനെ വെറും രണ്ടു സീറ്റുകളിലേക്ക് ഒതുക്കിയതില്‍ മമതയ്ക്കും സന്തോഷിക്കാം. ഫലം പുറത്തുവരുംവരെ മായാവതിയും ജയലളിതയും മമതയും പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ വിലപേശല്‍ റോള്‍ എടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു.ഇനിയിപ്പോള്‍ അതിന് തീരെ സാധ്യതയില്ലാതായി. മുലായത്തിെന്റയും ലാലുവിെന്റയും വാചകമടിയും ഒന്നു കുറഞ്ഞുകിട്ടും. ടു ജിസ്പെക്ട്രമടക്കം പല അഴിമതികളിലും പങ്കാളികളായ ഡിഎംകെ മന്ത്രിമാരെ തമിഴകം പറിച്ചെറിഞ്ഞുവെന്നത് ചില്ലറക്കാര്യമല്ല. ഇതോടെ ഡിഎംകെക്ക് ദേശീയ തലത്തില്‍ പേരിനു പോലും സാന്നിധ്യമില്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: