ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ഡോ.മന്‍മോഹന്‍സിങ് പ്രധാനമന്ത്രിപദം രാജിവെച്ചു. യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം ഉച്ചയ്ക്ക് 12.30നാണ് മന്‍മോഹന്‍സിങ് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ച് രാജിസമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവന് അറിയിച്ചു. രാജി സ്വീകരിച്ചെങ്കിലും നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നതുവരെ കാവല്‍പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ്ങിന് തുടരാം.
പത്തുവര്‍ഷത്തെ ഭരണകാലം തുറന്ന പുസ്തകം പോലെയായിരുന്നെന്ന് രാജി പ്രഖ്യാപനത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. ഏറ്റവും മികച്ച രീതിയിലാണ് ഭരണം നടത്തിയത്. കഴിഞ്ഞ ദശാബ്ദത്തേക്കാള്‍ ശക്തമായ നിലയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ തന്റെ ഭരണത്തിനു കഴിഞ്ഞു. അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ ഇക്കാലയളവില്‍ രാജ്യത്തിനു സമ്മാനിക്കാനായി. പുതിയ സര്‍ക്കാരിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും മന്‍മോഹന്‍സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: