പാറ്റ്ന: ബിഹാറില്‍ കനത്ത പരാജയമേറ്റുവാങ്ങിയ ജനതാദള്‍(യു) പിളര്‍പ്പിലേക്ക്. ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ്കുമാര്‍ രാജിവെച്ചതിന് തൊട്ടുപിന്നാലെ 12 വിമത എംഎല്‍എമാര്‍ പാറ്റ്നയില്‍ യോഗം ചേരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്‍ ഇന്നലെയാണ് രാജി വച്ചത്. ജനതാദള്‍ പ്രസിഡന്റ് ശരത് യാദവ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി പിന്തുണ ഉറപ്പാക്കിയതായും സൂചനകളുണ്ട്.
243 അംഗ നിയമസഭയില്‍ 116 എംഎല്‍എമാരാണ് ജെഡിയുവിനുള്ളത്. കോണ്‍ഗ്രസിനു നാലും ആര്‍ജെഡിക്ക് 22ഉം എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസും ആര്‍ജെഡിയും പിന്തുണച്ചാല്‍ ജെഡിയുവിന് കേവലഭൂരിപക്ഷം നേടാനാകും. സിപിഐയുടെ എംഎല്‍എയും രണ്ടു സ്വതന്ത്രന്മാരും ബീഹാര്‍ സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്. അതിനിടെ ജെഡിയുവിന്‍രെ പുതിയ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ജെഡിയു നേതാവ് ശരത് യാദവ് വ്യക്തമാക്കി. നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗം പുതിയ നിയമസഭാ കക്ഷി നേതാവായി ബിജേന്ദ്ര യാദവിനെ തെരഞ്ഞെടുക്കുമെന്നും സൂചനകളുണ്ട്.
നിതീഷ്കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തു വന്നിട്ടുണ്ട്. ജെഡിയുവിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതും ജെഡിയുവിന് തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ എന്‍ഡിഎയിലെ മുഖ്യ കക്ഷിയായിരുന്നു ജെഡിയു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: