ആലപ്പുഴ: മദ്യനയം പ്രഖ്യാപിക്കാത്തതും ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതും സംസ്ഥാനത്ത് സാമ്പത്തിക-വാണിജ്യ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ടാക്സ് കണ്‍സള്‍ട്ടന്‍സ് അസോസിയേഷന് കേരള സംസ്ഥാന പ്രസിഡന്റ് എഎന്‍പുരം ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തില്‍ നിബന്ധനകള്‍ പാലിക്കാന്‍ ആറുമാസത്തെ സാവകാശം നല്കി ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.
വര്‍ഷങ്ങളായി മദ്യവ്യവസായം നടത്തിവരുന്നവരുടെ ബാര്‍ ലൈസന്‍സ് ഒരു മുന്നറിയിപ്പും കൂടാതെ പുതുക്കി നല്കാത്തതിനാല് നിരവധി തൊഴിലാളി കുടുംബങ്ങള്‍ അനാഥരായി തീരുകയും വിനോദസഞ്ചാര മേഖല സ്തംഭിക്കുകയും ചെയ്തിരിക്കുകയാണെന്ന് ശിവകുമാര്‍ കുറ്റപ്പെടുത്തി.
ടാക്സ് കണ്‍സള്‍ട്ടന്‍സ് അസോസിയേഷന് കേരള, എസ്ബിഐയുടെയും തൊഴില്‍ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എന്‍. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. രഘുനാഥ്, എസ്ബിഐ മാനേജര്‍ സജു തോമസ്, സെക്രട്ടറി എസ്. പത്മകുമാര്‍, വി. വേലായുധന്നായര്, ആര്. രാജേഷ്, വി. ശാന്തിലാല്‍, ആര്. ദിനേശന്, എ. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: