തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മതപ്രീണനത്തിലൂടെ ശശിതരൂര്‍ വോട്ടുതേടിയെന്ന ആരോപണത്തെ ശരിവെച്ചുകൊണ്ട് കത്തോലിക്ക സഭ. തരൂര്‍ വിജയിച്ചത് ലത്തീന്‍ കത്തോലിക്കരുടെ വോട്ട് കൊണ്ടെന്ന് നെയ്യാറ്റിന്‍കര രൂപത അവകാശപ്പെട്ടു. ശശിതരൂര്‍ സഭയ്ക്കുവേണ്ടി ചെയ്ത സേവനങ്ങളെക്കുറിച്ച് വിശ്വാസികളെ സഭ ബോധ്യപ്പെടുത്തിയിരുന്നതായി വികാരി ജനറല്‍ ജി. ക്രിസ്തുദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അതോടൊപ്പം ശശിതരൂര്‍ നടത്തിയ വികസനങ്ങളെക്കുറിച്ചും തങ്ങള്‍ പ്രത്യേക പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് സഭാ വിശ്വാസികളുടെ വോട്ടുകൊണ്ട് ശശിതരൂരിന് ജയിക്കാനായതെന്നും വികാരി ജനറല്‍ പറഞ്ഞു. ഒന്നര ലക്ഷത്തോളം കത്തോലിക്കര്‍ നെയ്യാറ്റിന്‍കര രൂപതയ്ക്കു കീഴിലുണ്ട്.
ശശിതരൂര്‍ ക്രിസ്ത്യന്‍ സമൂഹത്തെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടുപിടുത്തം നടത്തി എന്ന ബിജെപിയുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് വികാരി ജനറലിന്റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട്് പാസ്റ്റര്‍മാരുടെ ഒരു യോഗം ശശിതരൂരിന്റെ വീട്ടില്‍ ചേര്‍ന്നിരുന്നു. തന്നെ അനുഗ്രഹിക്കണമെന്നും പള്ളികളില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശ്വാസികളോട് പറയണമെന്നും ശശിതരൂര്‍ യോഗത്തില്‍ പാസ്റ്റര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. തനിക്കുവേണ്ടി വോട്ടുചെയ്താല്‍ എന്തുവേണമെങ്കിലും ചെയ്യാമെന്ന് തരൂര്‍ ഉറപ്പും നല്കി. ദ്യശ്യമാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് വാര്‍ത്ത വന്നതോടെ തന്നെ അനുഗ്രഹിക്കാന്‍ വന്നവരെന്നു പറഞ്ഞ് ശശിതരൂര്‍ തടിതപ്പുകയായിരുന്നു.
വോട്ടു കിട്ടാനായി ഏതെങ്കിലും മതവിഭാഗത്തെ പ്രീണിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായിട്ടാണ് കരുതുന്നത്. ഹിന്ദുക്കളോടായി വോട്ട് അഭ്യര്‍ത്ഥിച്ച് നോട്ടീസ് ഇറക്കിയതിന് ജയിച്ച ശിവസേന അംഗത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ചരിത്രം ഉണ്ട്.
ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം സംബന്ധിച്ച അന്വേഷണം പുനരാരംഭിക്കുമെന്ന സൂചന വന്നു കഴിഞ്ഞു. അതിനിടയിലാണ് ക്രൈസ്തവ വോട്ട് സ്വാധീനിക്കാനായി തെരഞ്ഞെടുപ്പ് ചട്ടം കാറ്റില്‍ പറത്തി ശശി തരൂര്‍ മതപ്രീണനം നടത്തിയതായും വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: