പാറ്റ്ന: തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞ നിതീഷ് കുമാറിന്റെ തീരുമാനം അന്തിമമാണെന്ന് ജനതാദള്‍(യു) അദ്ധ്യക്ഷന്‍ ശരദ് യാദവ് പറഞ്ഞു.
രാജ്യത്തിനും പാര്‍ട്ടിക്കും വേണ്ടിയാണ് നിതീഷ് അത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അത് ശരിയുമായിരുന്നെന്നും യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിതീഷിനോട് രാജി പിന്‍വലിക്കണമെന്ന് എംഎല്‍എമാര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആദ്യം നിതീഷ് വഴങ്ങിയില്ല. സമ്മര്‍ദ്ദം ശക്തമായതോടെ ഇന്ന് തീരുമാനം അറിയിക്കാമെന്ന് നിതീഷ് പറഞ്ഞു. നിയമസഭാകക്ഷി യോഗം ഇന്നു വീണ്ടും ചേരുന്നുണ്ട്. മുഖ്യമന്ത്രിയായി തുടരാന്‍ ഇന്നും അദ്ദേഹം വിസമ്മതിച്ചാല്‍ മാത്രമേ പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: