കൊച്ചി: കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ (ദ്രവീകൃത പ്രകൃതിവാതകം) പ്രതിസന്ധിയിലേക്ക്. എല്‍എന്‍ജി ഉല്‍പ്പാദനം ഒരു ശതമാനത്തിലും താഴെയായതാണ് പ്രധാന കാരണം. തകര്‍ച്ചയിലായ എല്‍എന്‍ജി കൊച്ചി ടെര്‍മിനല്‍ ടാങ്കുകള്‍ വാടകയ്ക്ക് നല്കാന് ഒരുങ്ങുകയാണ്. ഇതിന് പെട്രോനെറ്റ് ഇന്ത്യ ആഗോള ടെണ്ടര്‍ (ബിഡ്) ക്ഷണിച്ചു.
രണ്ടു വിദേശകമ്പനികള്‍ ടെര്‍മിനല്‍ വാടകയ്ക്ക് എടുക്കാന്‍ സന്നദ്ധത പ്രകടമാക്കിയതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തോടെ പെട്രോനെറ്റ് തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. ടാങ്കുകള്‍ വാടകയ്ക്ക് നല്‍കുന്നതിലും തിരിച്ചടി നേരിട്ടാല്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ അടച്ചുപൂട്ടും.
കൊച്ചി തുറമുഖ ട്രസ്റ്റ് പരിധിയില്‍ പുതുവെപ്പിനിലാണ് കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍. 1999ല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ രണ്ട് എല്‍എന്‍ജി ടെര്മിനലുകളിലൊന്നായിരുന്നു കൊച്ചി. മറ്റൊന്നായ ഗുജറാത്ത് ദഹോജിലെ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങി ഒരു പതിറ്റാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഉല്‍പ്പാദനക്ഷമതയുമായി 4500 കോടി രൂപ ചെലവഴിച്ചാണ് കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1,82,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള രണ്ട് വലിയ എല്‍എന്‍ജി ടാങ്കുകളില്‍ മൈനസ് 160 ഡിഗ്രി സെല്‍ഷ്യസില്‍ വാതകം ശേഖരിക്കാനും സംഭരിക്കാനുമുള്ള ആധുനിക സംവിധാനമാണ് കൊച്ചി ടെര്മിനലിലൊതുക്കിയിരിക്കുന്നത്.
പ്രതിവര്‍ഷം 1.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി ലഭ്യമാക്കാന്‍ ഓസ്ട്രേലിയന്‍ കമ്പനിയുമായും പെട്രോനെറ്റ് കരാര്‍ ഉറപ്പിക്കുകയും ചെയ്തു. കപ്പലില്‍നിന്ന് ടാങ്കിലേയ്ക്ക് ഗ്യാസ് എത്തിക്കാന്‍ പ്രത്യേക ജെട്ടിയും നിര്‍മ്മിച്ചിട്ടുണ്ട്. 2013 ആഗസ്റ്റില്‍ എല്‍എന്‍ജിയുമായി കൊച്ചിയില്‍ ആദ്യ കപ്പലെത്തുകയും ഇതോടെ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുകയും ചെയ്തു. 2014 ജനുവരിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൊച്ചി ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്കി വികസനക്കുതിപ്പിന് വഴിവെയ്ക്കുന്ന ലക്ഷ്യവുമായി തുടങ്ങിയ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ ഒട്ടേറെ പ്രതിസന്ധികളാണിന്ന് നേരിടുന്നത്. ടെര്‍മിനലില്‍നിന്ന് ഇരുസംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാതകവിതരണ കുഴലുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതാണ് പ്രധാന്യം. ഒപ്പം കേരളത്തില്‍ എല്‍എന്‍ജി അടിസ്ഥിത വ്യവസായികാവശ്യം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനും കഴിഞ്ഞില്ല.
ഇതിനിടെയാണ് ടെര്‍മിനലിന്റെ രണ്ട് പ്രധാന ഉപഭോക്താക്കളിലൊന്നായ ‘ഫാക്ടി’ന്റെ തകര്‍ച്ച. അമ്പലമേട് ബിപിസിഎല്ലാണ് മറ്റൊരു ഉപഭോക്താവ്.
കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ അഞ്ച് ശതമാനമായിരുന്നു ഉല്‍പ്പാദനം ഒരു ശതമാനത്തിലും താഴെയായത് വന്‍ തിരിച്ചടിയാണ് പെട്രോനെറ്റിന് കൊച്ചിയില്നിന്നുണ്ടായത്. ഇതിനാലാണ് കൊച്ചി ടെര്‍മിനലിലെ രണ്ട് ടാങ്കുകളും വാടകയ്ക്ക് നല്കാന് പെട്രോനെറ്റ് തീരുമാനിച്ചതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷത്തേയ്ക്കാണ് വാടക കാലാവധിയെന്നാണ് നിബന്ധനയെങ്കിലും ദീര്‍ഘകാല-ഹൃസ്വകാല കാലാവധി ടെണ്ടറാണ് പെട്രോനെറ്റ് ക്ഷണിച്ചിരിക്കുന്നത്. റഷ്യ-അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികള്‍ ടാങ്കുകള്‍ വാടകയ്ക്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന.
പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനം ജൂണ്‍ മാസത്തോടെ തീരുമാനം കൈക്കൊള്ളുമെന്നും പറയുന്നു. എല്‍എന്‍ജി ടെര്‍മിനല്‍ ടാങ്കുകള്‍ വാടകയ്ക്ക് നല്‍കുന്നതോടെ കൊച്ചി പദ്ധതിയുടെ പ്രയോജനം ഇന്ത്യയേക്കാള്‍ വിദേശരാജ്യങ്ങള്ക്കായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒപ്പം സുരക്ഷാഭീഷണി ഉയരുകയും ചെയ്യും.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: