ജമ്മു: ജമ്മുവിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ അഖനൂര്‍ നിയന്ത്രണരേഖയില്‍ പട്രോള്‍ സംഘത്തെ ലക്ഷ്യമാക്കി ഭീകരര്‍ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന് പറഞ്ഞു.
മരിച്ചത് സൈനികനായ ഭിഖാലയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍ വിനോദ് കുമാര്‍, ലാന്‍സ് നായിക് അമോല്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൈനികരെ ലക്ഷ്യമാക്കി ഭീകരര്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നാഥു ടിംബ പ്രദേശത്തെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സേന നടത്തിയ വെടിവെപ്പ് ഗ്രാമീണര്‍ക്കിടയില്‍ ഭീതിയുളവാക്കിയിരുന്നു. വെടിവെപ്പ് കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന് ഭീകരര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തെ സേന പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: