കൊച്ചി: ക്ലാസ് തുടങ്ങി രണ്ടാംദിനം തന്നെ ദുരന്തവാര്‍ത്ത കേള്‍ക്കേണ്ടിവന്നതിന്റെ ആഘാതത്തിലാണ് തൃപ്പൂണിത്തുറ എന്‍എസ്എസ് വനിതാ കോളേജിലെ അവസാന വര്‍ഷ ബികോം ബിരുദ വിദ്യാര്‍ത്ഥിനികള്‍. തങ്ങളോടൊപ്പം ഇന്നലെ വരെ കളിചിരികളില്‍ പങ്കാളിയായ പ്രിയപ്പെട്ട കൂട്ടുകാരി വിദ്യ ഇനി കൂടെയില്ലെന്ന തിരിച്ചറിവില്‍ നിന്നും അവര്‍ മോചിതരായിട്ടില്ല.
തിങ്കളാഴ്ചയാണ് ഇവിടെ ക്ലാസ് ആരംഭിച്ചത്. പഠനത്തില്‍ പിന്നോട്ടായിരുന്നില്ല വിദ്യ. എന്നാല്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. പാരലല്‍ കോളേജ് ആയതിനാല്‍ സ്ഥിരാധ്യാപകര്‍ ഇവിടെ കുറവാണ്. അതിനാല്‍ അധ്യാപകരില്‍ പലര്‍ക്കും കുട്ടികളുമായി വേണ്ടത്ര പരിചയം ഇല്ല. ബാല്യത്തില്‍ തന്നെ വിദ്യയെ മാതാപിതാക്കള്‍ അമ്മൂമ്മയുടെ അടുത്ത് ഏല്‍പ്പിച്ച് പോയതിന്റെ കാരണവും വ്യക്തമല്ല. അമ്മൂമ്മയുടെ മരണശേഷം മരട് അയിനി ക്ഷേത്രത്തിന് സമീപം ലക്ഷംവീട് കോളനക്ക് സമീപമുള്ള അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്.
എന്നാല്‍ വിദ്യയുടെത് ആത്മഹത്യയല്ലെന്നും മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സംശയിക്കുന്നുണ്ട്. കോളേജിന് മുന്‍വശത്തെ തിരക്കുള്ള റോഡില്‍ ഒരു പെണ്‍കുട്ടിയുടെ രൂപം വരച്ച ശേഷം മെമ്മറീസ് നെവര്‍ ഡൈസ് എന്ന് എഴുതിയിരുന്നതാണ് ഈ സംശയത്തിന് കാരണം.
പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് ആരും തന്നെ ഈ ചിത്രം ശ്രദ്ധിച്ചിരുന്നുമില്ല. അതിനാല്‍ ഈ ചിത്രം വരച്ചത് എപ്പോഴാണെന്നും ആര്‍ക്കും അറിയില്ല. തിരക്കുള്ള റോഡായതിനാല്‍ അതിരാവിലെയാവും വരച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് നാട്ടുകാരും പോലീസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: