ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ബിജൂ ജനദാതള്‍ നേതാവ് നവീന്‍ പട്നായിക് അധികാരമേറ്റു. ഗവര്‍ണര്‍ എസ് സി ജാമിര്‍ സത്യവാചകം ചെല്ലിക്കൊടുത്തു. തുടര്‍ച്ചയായി നാലാംതവണയാണ് നവീന്‍ പട്നായിക് മുഖ്യമന്ത്രിയാകുന്നത്.
147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബിജെഡി 112 സീറ്റുകളോടെയാണ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് 12ഉം ബിജെപി 18 സീറ്റുകളുമാണ് നേടിയത്.
വരേണ്യവിഭാഗക്കാരുടെ ഇഷ്ടപഠനകേന്ദ്രമായ ഡൂണ്‍ സ്കൂളിലാണ് നവീന്‍ പട്നായിക് പഠിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കഴിയവെ 1997ല്‍ അച്ഛന് ബിജൂ പട്നായിക്കിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 1997 ജൂണില്‍ അച്ഛന്റെ മണ്ഡലമായ അസ്കയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക്.
നവീന്‍ എംപിയായതോടെ ഒഡീഷയിലെ ജനതാദളില്‍ കലാപക്കൊടി ഉയര്‍ന്നു. അതു വകയ്ക്കാതെ കോണ്‍ഗ്രസ്സിനെ തറപറ്റിക്കാന്‍ ഒഡീഷയില്‍ ബിജെപി യുമായി സഖ്യം വേണമെന്ന് നവീന്‍ ജനതാദള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാലത് നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി പിളര്‍ത്തി ബിജൂ ജനതാദള്‍ രൂപവത്കരിക്കുകയും ബിജെപി യുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്തത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം തുടര്‍ച്ചയായി വന്‍വിജയങ്ങള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: